ഉമ്മുകുത്സു മരിച്ചന്നു രാത്രിയില്‍
ഉമ്മ തനിച്ചു പുറത്തു നിന്നു
ഉറ്റവരൊക്കെയും പോയിരുന്നു
മുറ്റമോ ശൂന്യമായ് തീര്‍ന്നിരുന്നു
ചിമ്മിനി കൊച്ചു വിളക്കിന്റെ
നേരിയ കണ്ണീര് വെളിച്ചം തുടച്ചു നിന്നു
ഉമ്മറ കല്പ്പടി ചോട്ടില്
അവളഴിച്ചിട്ട ചെരിപ്പൊന്നൊരുമ്മി നോക്കി
പുള്ളിക്കുറുഞ്ഞി നിസ്സംഗയായ്
പിന്നിലെ കല്ലുവെട്ടാങ്കുഴുക്കുള്ളിലേറി
തെക്കേപ്പുറത്തയക്കോലിലവളുടെ
ഇത്തിരി പിന്നിയ കുഞ്ഞുടുപ്പില്‍
ചുറ്റിക്കറങ്ങി നടക്കുന്ന കാറ്റൊന്നു
തട്ടിനോക്കി മരക്കൊമ്പിലേറി
ഉമ്മുകുത്സു മരിച്ചന്നു രാത്രിയില്‍
ഉമ്മ പുറത്തു തനിച്ചു നില്‍ക്കെ
പെട്ടന്നു വന്നൂപെരുമഴ
ഉമ്മയോ ചിക്കന്നകത്തു തിരഞ്ഞു ചെന്നു
വില്ലൊടിഞ്ഞെന്ന് ചിണുങ്ങിടാറുള്ളൊരാ
പുള്ളിക്കുടചെന്നെടുത്തു പാഞ്ഞു
പള്ളിപ്പറമ്പില്‍ പുതുതായ് കുമുച്ചിട്ട
മണ്ണട്ടിമേലെ നിവര്‍ത്തി വെച്ചു
ഉമ്മകുത്സു മരിച്ചന്ന രാത്രിതൊട്ട്
ഇന്നോളമാമഴ തോര്‍ന്നതുമില്ല..!
കവിത: തോരാമഴ
രചന: റഫീഖ് അഹമ്മദ്
ആലാപനം & അവിഷ്ക്കാരം: ബാബു മണ്ടൂര്‍
സങ്കടമഴക്കവിതയയുടെ കണ്ണീരു വീഴ്ത്തുന്ന ആലാപനം ...റഫീഖ് , ബാബു മാഷ് , അനില്‍ നന്ദി ...
ReplyDeleteവളരെ നല്ല കവിത
ReplyDeleteആലാപനം അതിലേറെ ഹൃദ്യം
സന്തോഷവും നന്ദിയും
ReplyDelete
ReplyDeleteനന്ദി പുലർക്കാലമേ...!
ഏവര്‍ക്കും കവിത ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം.. !
ReplyDeleteശുഭദിനാശംസകള്‍!
കണ്ണീര് മഴ....
ReplyDeleteനൊമ്പരമുണര്‍ത്തുന്ന കവിത.. മനോഹരം..!
ReplyDeleteഅമ്മയുടെ ഹൃദയത്തില്‍ നിന്നുളള ആ മഴ എങ്ങനെ തോരും....
ReplyDeleteഈയാഴ്ചയിലെ മാത്ര്ഭൂമി വാരാന്ത്യ പതിപ്പിൽ റഫീഖ് അഹമ്മദിനെ കുറിച്ചൊരു കോളം ഉണ്ടായിരുന്നു.. അതുകണ്ട് തിരഞ്ഞെതിയതാണ്. അതിശയം തോന്നി ഇതിവിടെ കണ്ടപ്പോൾ.. നന്ദി മുതലാളി.. നന്ദി..!!!
ReplyDeleteനന്ദി!
ReplyDeleteAadya bhagathu chila varikal missing aanu. Cholliyappozhum ozhivakkappettu.
ReplyDeleteUttavarokkeyum poyirunnu
Muttamo soonyamayi theernnirunnu
Vadakaykkayeduthulla kaserakal
Gaslight payakal kondupoyi
Velikkal pandaval nattora
Chembaka....