Thursday 10 November 2011

ഭാരതീയം





















മകനേ..
ഇതിന്ത്യയുടെ ഭൂപടം..
മകനേ, ഇതിന്ത്യയുടെ ഭൂപടം..
വന്ധ്യയുടെ വയര്‍പിളര്‍ന്നൊഴുകും
വിലാപവേഗം പോലെ
വരള്‍ വരകള്‍ നദികള്‍,
പരമ്പരകളറ്റവര്‍
വന്ധ്യയുടെ വയര്‍പിളര്‍ന്നൊഴുകും
വിലാപവേഗം പോലെ
വരള്‍ വരകള്‍ നദികള്‍,
പരമ്പരകളറ്റവര്‍
മുണ്ഡിത ശിരസ്കരാന്‍ കാവിമണ്‍പുറ്റുകള്‍
ചവിട്ടടി മറിയ്ക്കും പരിഷ്ക്കാരരത്യകള്‍
ചിരിച്ചടിവിരിയ്ക്കും മഹാനഗര യക്ഷികള്‍
ആള്‍പ്പിടിയര്‍ ചീറിവരും ആകാശപാടകള്‍
ആള്‍പ്പണം കായ്ക്കും പുകക്കുഴലുകള്‍
പൊന്നുകാണിക്ക വഞ്ചിതന്‍ വാപിളര്‍ന്നമരുന്ന
ക്രയശേഷി വര്‍ദ്ധിച്ച വിശ്വാസ മേടകള്‍
പൊന്നുകാണിക്ക വഞ്ചിതന്‍ വാപിളര്‍ന്നമരുന്ന
ക്രയശേഷി വര്‍ദ്ധിച്ച വിശ്വാസ മേടകള്‍
പലനിറകൂടുകള്‍
പലനാടുകള്‍
ഇടയ്ക്കിലപൊഴിഞ്ഞെന്നെണിച്ച ജീവിതകാടുകള്‍
പലനിറകൂടുകള്‍
പലനാടുകള്‍
ഇടയ്ക്കിലപൊഴിഞ്ഞെന്നെണിച്ച ജീവിതകാടുകള്‍
മകനെ, ഇതിന്ത്യയുടെ ഭൂപടം

വരതരം പോലെ വരയ്ക്കണം
ഇന്ത്യയെന്നൊരു പേര് തലയില്‍ കുറിയ്ക്കണം
വരതരം പോലെ വരയ്ക്കണം
ഇന്ത്യയെന്നൊരു പേര് തലയില്‍ കുറിയ്ക്കണം
ചുറ്റിലും കടല്‍നീലയും
കുന്നിനെരുകയും ചാര്‍ത്തണം
ചുറ്റിലും കടല്‍നീലയും
കുന്നിനെരുകയും ചാര്‍ത്തണം
വടിവിലൊത്ത നിന്‍ പടവുകള്‍ ശോഭനം

കൂടിയമാര്‍ക്കിനി ഭൂപടം വില്‍ക്കില്‍
കൂട്ടത്തിലെറ്റവും മിടുക്കന്‍
കൂടിയമാര്‍ക്കിനി ഭൂപടം വില്‍ക്കില്‍
കൂട്ടത്തിലേറ്റം മിടുക്കന്‍
അഭ്യസ്ഥനാം ഇന്ത്യനെന്നല്ലോ നിനക്കുപേര്‍
അഭ്യസ്ഥനാം  ഇന്ത്യനെന്നല്ലോ നിനക്കുപേര്‍
നാം ഒരു പേരിനുപോലും കടപ്പെട്ടിരിപ്പവര്‍
പേരിനു പേരച്ചമായ നാലക്ഷരപ്പൂവിനും
നമ്മെ പണയം കൊടുക്കവോ
നാം ഒരു പേരിനുപോലും കടപ്പെട്ടിരിപ്പവര്‍
പേരിനു പേരച്ചമായ നാലക്ഷരപ്പൂവിനും
നമ്മെ പണയം കൊടുക്കവോ

ഭാരതമെന്റെ രാജ്യം
ഏതുഭാരതനുമെന്‍ സോദരന്‍
പുസ്തകകുറിക്കൊറിപ്പുനീ
ഭാരതമെന്റെ രാജ്യം
ഏതുഭാരതനുമെന്‍ സോദരന്‍
പുസ്തകകുറിക്കൊറിപ്പുനീ
ആണ്ടേയ്ക്കൊരിയ്ക്കല്‍ ഒരോഗസ്ത് പതിനഞ്ചിനരുമയായ്
നുണയുന്ന മധുരമോ ഭാരതം
ആണ്ടേയ്ക്കൊരിയ്ക്കല്‍ ഒരോഗസ്ത് പതിനഞ്ചിനരുമയായ്
നുണയുന്ന മധുരമോ ഭാരതം
അച്ഛന്‍ പഠിപ്പിച്ച വാചാപ്രസംഗത്തില്‍
ഉച്ചത്തിലോതേണ്ട വാക്കിലോ ഭാരതം
വര്‍ഷ പരീക്ഷയ്ക്ക് വേഗം വരയ്ക്കുന്ന
വര്‍ണ്ണമേളം കൊണ്ട വരയിലോ ഭാരതം
വരകള്‍ക്കു താഴെ ഒരു കുഞ്ഞിന്‍ വിശപ്പും
വഴികുഴയുമൊരു തെരുവുപെണ്ണിന്റെ നഗ്നതയും
വരകള്‍ക്കു താഴെ ഒരു കുഞ്ഞിന്‍ വിശപ്പും
വഴികുഴയുമൊരു തെരുവുപെണ്ണിന്റെ നഗ്നതയും
ഉഴവുചാല്‍ വെള്ളം നുണയ്ക്കുമ്പോള്‍
അടിയേറ്റു കുഴകാലിലോടുന്ന മാടിന്റെ മിഴികളും
ഉഴവുചാല്‍ വെള്ളം നുണയ്ക്കുമ്പോള്‍
അടിയേറ്റു കുഴകാലിലോടുന്ന മാടിന്റെ മിഴികളും
വിഷവിഷാണം കോര്‍ക്കുമുയിരിന്‍ പിടച്ചിലും

കൊടു കൃപാണം രാകും ഉന്മാദ ഭക്തിയും
വാതുവെച്ചാടുന്ന വര്‍ഗ്ഗങ്ങളും
പണത്തോടളന്നാളുന്ന ധര്‍മ്മവും കണ്ടുവോ
വാതുവെച്ചാടുന്ന വര്‍ഗ്ഗങ്ങളും
പണത്തോടളന്നാളുന്ന ധര്‍മ്മവും കണ്ടുവോ

ഇവിടെയെങ്ങാണു നിന്‍ സോദരന്‍
വേര്‍പ്പിന്റെ കവിതയാല്‍ നിന്നെ നിറച്ചുമൂട്ടുന്നവന്‍
ഇവിടെയെങ്ങാണു നിന്‍ സോദരന്‍
വേര്‍പ്പിന്റെ കവിതയാല്‍ നിന്നെ നിറച്ചുമൂട്ടുന്നവന്‍
ഇവിടെയെന്താണ് നിന്‍ സോദരന്‍
ഇവിടെയെന്താണ് നിന്‍ സോദരന്‍
പെറ്റിട്ട പെരുവയറുപോലും തിര്‍ഞ്ഞു നോക്കാത്തവന്‍
ഇവിടെയാരാണു നിന്‍ സോദരന്‍
ഇവിടെയാരാണു നിന്‍ സോദരന്‍
നീറുന്ന നാട്ടിടയും വേര്‍പ്പുപാടങ്ങളില്‍ തേടുക
നാഗരവയങ്ങള്‍ക്കിടക്കും തിരക്കുക
നാടുവാഴും ലോപപാളികകള്‍ നോക്കുക
അന്ധവിശ്വാസ ഹോമപ്പുകയില്‍ വേവുന്നൊ-
രമ്പലപ്രാവുകളോട് ചോദിയ്ക്കുക
ആര്‍ത്തിപെരുമ്പാമ്പ് ചുറ്റുവിഴുങ്ങിയൊര-
മ്പിളി പൂമ്പിറയോട് ചോദിയ്ക്കുക
നെഞ്ചില്‍ വെടിയേല്‍ക്കെ ഒരു വൃദ്ധഹൃദയം-
വാര്‍ത്ത രക്ത സങ്കീര്‍ത്തനത്തോട് ചോദിയ്ക്കുക
നെഞ്ചില്‍ വെടിയേല്‍ക്കെ ഒരു വൃദ്ധഹൃദയം-
വാര്‍ത്ത രക്ത സങ്കീര്‍ത്തനത്തോട് ചോദിയ്ക്കുക
ഉത്തര ദക്ഷിണാവര്‍ത്തങ്ങള്‍ ചുറ്റുന്ന
ഉഷ്ണ പ്രവാഹങ്ങളോട് ചോദിയ്ക്കുക
ഉത്തര ദക്ഷിണാവര്‍ത്തങ്ങള്‍ ചുറ്റുന്ന
ഉഷ്ണ പ്രവാഹങ്ങളോട് ചോദിയ്ക്കുക

കുഞ്ഞിന്റെ കുമ്പിവേവാറ്റാതെ ആറ്റുകാലമ്മയ്ക്ക്
നേര്‍ച്ചകുടം കമിഴ്ത്തുന്നവര്‍
കുഞ്ഞിന്റെ കുമ്പിവേവാറ്റാതെ ആറ്റുകാലമ്മയ്ക്ക്
നേര്‍ച്ചകുടം കമിഴ്ത്തുന്നവര്‍
പലിശക്കടംകൊണ്ട കാശിനാല്‍ കാശിയ്ക്ക്
തീര്‍ത്ഥാടനം ചെയ്തു പുണ്യം പെറുന്നവര്‍
പലിശയാല്‍ മുതലിന് ഗോപുരം കെട്ടുവോര്‍
പുലിശമന്ത്രം രാജ്യതന്ത്രമായ് മാറ്റുവോര്‍
പലവഴി ഉഴച്ചിട്ടുമന്നമില്ലാത്തവര്‍
വിലയറ്റ പ്രാണനും തിരുവ കൊടുത്തവര്‍
പലവഴി ഉഴച്ചിട്ടുമന്നമില്ലാത്തവര്‍
വിലയറ്റ പ്രാണനും തിരുവ കൊടുത്തവര്‍
തൊഴില്‍ മഴയ്ക്കുഴലുന്ന ചാതക കുതലുകള്‍
മഴനിഴല്‍ കാട്ടി കഴച്ചില്‍ കേട്ടാടവോ..
തൊഴില്‍ മഴയ്ക്കുഴലുന്ന ചാതക കുതലുകള്‍
മഴനിഴല്‍ കാട്ടി കഴച്ചില്‍ കേട്ടാടുവോ..
ജാതകശാപം ചുമന്നേ മരുക്കുവോ
ജാതകമഷ്ടിയ്ക്ക് വേണ്ടി തിരുത്തുമോ
ജാതകശാപം ചുമന്നേ മരുക്കുവോ
ജാതകമഷ്ടിയ്ക്ക് വേണ്ടി തിരുത്തുമോ
ദുസ്വപ്നമുറിയില്‍ തളച്ചിടപ്പെട്ട നാം
നിസ്വസ്തമൂര്‍ത്തികള്‍ നിരാഹാര ജീവികള്‍
ദുസ്വപ്നമുറിയില്‍ തളച്ചിടപ്പെട്ട നാം
നിസ്വസ്തമൂര്‍ത്തികള്‍ നിരാഹാര ജീവികള്‍
കണ്ണീലെണ്ണയ്ക്കും വകയറ്റു പോയവര്‍
നഞ്ചുതിന്നാനും വരുതിയില്ലാത്തവര്‍
കണ്ണീലെണ്ണയ്ക്കും വകയറ്റു പോയവര്‍
നഞ്ചുതിന്നാനും വരുതിയില്ലാത്തവര്‍
സത്യം മറയ്ക്കുന്ന തീവിഴുങ്ങിപക്ഷി
ഒട്ടിയെരിച്ചൊരു ഉടന്തടി പൂവുകള്‍
നാരിയെ പൂജിപ്പതെന്ന്
അങ്ങ് ദേവാതരാമം..
നാഡിയെ പൂജിപ്പതെന്ന്
അങ്ങ് ദേവാതരാമം..
എന്നശരീരി കേള്‍ക്കവെ
നിസ്വസ്ഥയാല്‍ നാണമേ വിറ്റിട്ട്
ദേവതയാകുവാന്‍ നാണയം നേടുന്ന
ഭാരത ശുദ്ധികള്‍
കുഞ്ഞിന്റെ നാവില്‍ കറുപ്പും പുരട്ടി
മയ്യക്കികിടത്തിയിട്ട് അന്യന്റെ തോട്ടത്തില്‍
നാലണ കൂലിയ്ക്ക് കങ്കാണീമാളത്തില്‍
ഊഴം തിരക്കുന്ന ഭാരത മാതാക്കള്‍
കുഞ്ഞിന്റെ നാവില്‍ കറുപ്പും പുരട്ടി
മയ്യക്കികിടത്തിയിട്ട് അന്യന്റെ തോട്ടത്തില്‍
നാലണ കൂലിയ്ക്ക് കങ്കാണീമാളത്തില്‍
ഊഴം തിരക്കുന്ന ഭാരത മാതാക്കള്‍
എന്റെ നാടെന്ന് അഭിമാനായി ചൊല്ലുവാന്‍
സ്വന്തമായ് ഒന്നുമില്ലാത്തവര്‍
എന്റെ നാടെന്ന് അഭിമാനായി ചൊല്ലുവാന്‍
സ്വന്തമായ് ഒന്നുമില്ലാത്തവര്‍
വിശ്വാസവള്ളിയില്‍ കെട്ടി
ഈ ദുര്‍ഭലാത്മാക്കളെ തങ്ങളില്‍ കൊല്ലിച്ച്
തന്‍ തടമുറപ്പിയ്ക്കും അല്പ ദൈവങ്ങള്‍
തീ തുപ്പുന്ന ദുര്‍ഭൂമി
ദുഷ്ക്കാല ദൂളി നശിപ്പിച്ച ദണ്ഡകം..
മകനേ.. ഇതിന്ത്യയുടെ നേര്‍പടം
മകനേ.. ഇതിന്ത്യയുടെ നേര്‍പടം

മകനെ.. ഇതിന്ത്യയുടെ നേര്‍പടം
വര്‍കള്‍ക്കുമകമേ പതയ്ക്കുന്ന ഹൃദയമേ ഭാരതം
വര്‍കള്‍ക്കുമകമേ പതയ്ക്കുന്ന ഹൃദയമേ ഭാരതം
വരവള്ളി മെല്ലെപിടിച്ച് നാം
അടിവാര വേരുകളിലേയ്ക്കൂര്‍ന്ന്
നേര്‍മ്മയില്‍ ചെല്ലണം
വേരുകള്‍ വെള്ളം കുടിച്ച തീരത്ത്
അല്പനേരം മിനക്കിട്ടിരിയ്ക്കാന്‍ ശ്രമിയ്ക്കണം

ആരോ കളഞ്ഞൊരു വഴിചൂട്ടു കറ്റയില്‍
കാലം മയങ്ങുന്ന കനല് കാണുന്നവോ
ആരോ കളഞ്ഞൊരു വഴിചൂട്ടു കറ്റയില്‍
കാലം മയങ്ങുന്ന കനല് കാണുന്നവോ
കനലൂതിയൂതി തെളിയ്ക്കുവേ
അതിനുള്ളിലൊരു ജനിതക കാലം
പിറ്റഞ്ഞെണീയ്ക്കുന്നുവോ...

മണ്ണിന്‍ കരള്‍ തെളിഞ്ഞൊര്‍ന്നൂറി നില്‍ക്കുന്നൊരീ
കണ്ണീരജലം കോരി നീ മുഖം കഴുകുക
മണ്ണിന്‍ കരള്‍ തെളിഞ്ഞൊര്‍ന്നൂറി നില്‍ക്കുന്നൊരീ
കണ്ണീരജലം കോരി നീ മുഖം കഴുകുക
കാണ്‍ക നീ പടവുകള്‍ കാണ്‍ക നീ പടവുകള്‍
അതിനു താഴെ കഥാ ചരിതമാടുന്നു
കഥാസരി സൌമ്യകള്‍

ഒരുടഞ്ഞ മണ്‍ഭരണിയില്‍
നിന്റെ മുത്തച്ഛനൊരുപാട് കഥകള്‍ കുറിച്ചിരിയ്ക്കുന്നു
ഒരു വാഗ് ശരക്കോണിനാല്‍
നിന്റെ മുത്തച്ഛനൊരു ബ്രഹ്മവൃത്തം തുളച്ചിരിയ്ക്കുന്നു
എന്തുമേ ഞാന്‍ എന്നു കണ്ടറിഞ്ഞൊരാത്മ
സന്ദര്‍ശനത്തിനീ ധര്‍മ്മാദ്ധ്വരം സാക്ഷി
എന്തുമേ ഞാന്‍ എന്നു കണ്ടറിഞ്ഞൊരാത്മ
സന്ദര്‍ശനത്തിനീ ധര്‍മ്മാദ്ധ്വരം സാക്ഷി
വിശ്വമൊരുവിത്തില്‍ മയങ്ങി ഉണരുന്നെന്ന
സത്യബോധത്തിനാല്‍മരം സാക്ഷി
സുഖതൃഷ്ണശമത്തിനിനി തീര്‍ത്ഥങ്ങളെ സാക്ഷി
വര്‍ണ്ണഗര്‍വ്വ ക്ഷയത്തിന് അഗ്നിയേ സാക്ഷി
ഉണ്ണാതിരിയ്ക്കുന്ന പക്ഷിയ്ക്ക് ഒരുരളയായി-
തന്നെ കൊടുപ്പതിനീ അക്ഷരം സാക്ഷി
ഉണ്ണാതിരിയ്ക്കുന്ന പക്ഷിയ്ക്ക് ഒരുരളയായി-
തന്നെ കൊടുപ്പതിനീ അക്ഷരം സാക്ഷി
ദുഃഖമാം ഭിക്ഷ തിരിച്ചു നല്‍കാം സര്‍വ്വസൌഖ്യം
ഹിതം ബോധചന്ദ്രോധയം സാക്ഷി
ദുഃഖമാം ഭിക്ഷ തിരിച്ചു നല്‍കാം സര്‍വ്വസൌഖ്യം
ഹിതം ബോധചന്ദ്രോധയം സാക്ഷി
മകനേ.. ഇതിന്ത്യയുടെ മാര്‍ത്തടം..

മകനേ.. ഇതിന്ത്യയുടെ മാര്‍ത്തടം..
ഹിമപുഷ്പമുടിതൊട്ട് കാല്‍മുനമ്പോളം ചുരക്കും
ഹിമപുഷ്പമുടിതൊട്ട് കാല്‍മുനമ്പോളം ചുരക്കും
വിശ്വത്തിനായി തുടിയ്ക്കുമീ മാറില്‍
നിന്നൊരു സ്വരജ്വാലയായ് നീ ഉയിര്‍ക്കാ
ഒരു തുളിതാളവുമെടുത്തുകൊള്‍ക
നിറകതിര്‍പീലി വേലേറ്റുകൊള്‍ക
ഭൂഹൃദയ രേഖകള്‍ കുറിച്ചുകൊള്‍ക
ഭ്രമണചക്രങ്ങള്‍ കടന്നുകൊള്‍ക
മൂവുലകുചുറ്റിനീ പോരിക
മൂവുലകുചുറ്റിനീ പോരിക
ഈ അമ്മതന്‍ പൂമടിയിലേയ്ക്കോടി വന്ന്
ഉദയമാകുക..
മൂവുലകുചുറ്റിനീ പോരിക
ഈ അമ്മതന്‍ പൂമടിയിലേയ്ക്കോടി വന്ന്
ഉദയമാകുക..



മകനേ.. (Click here to downlod)
കവിത: ഭാരതീയം
രചന: മധുസൂദനന്‍ നായര്‍
ആലാപനം: മധുസൂദനന്‍ നായര്‍

22 comments:

  1. വരികളില്‍ അക്ഷരതെറ്റുകള്‍ കണ്ടേക്കാം..
    തെറ്റുകള്‍ തിരുത്തി തരുവാന്‍ അപേക്ഷ..

    ReplyDelete
    Replies
    1. അഭ്യസ്തനെന്ന ഇന്ത്യനെന്നല്ലോ നിനക്ക് പേര്‍,
      അച്ഛന്‍ പഠിപ്പിച്ച,
      ഇതിന്ത്യയുടെ നേര്‍പടം

      Delete
    2. നന്ദി അവന്തിക..
      തെറ്റുകള്‍ തിരുത്തിയിട്ടുണ്ട്!
      അപ്രീഷിയേറ്റഡ്...

      Delete
  2. ഒത്തിരി സന്തോഷം...:)))
    ഈ കാവ്യഭൂമിയില്‍ കവിതയുടെ കളരിവിളക്കു തെളിഞ്ഞു കാണാന്‍ കുറെ കാലമായി കാത്തിരിക്കുന്നു....
    ഇനിയിത് നമുക്ക് കെടാവിളക്കായി കാലം സാക്ഷിയായി കാലഘട്ടത്തിനുള്ള സംഭാവനയായി കാത്തു വെക്കണം.
    വരും തലമുറ കടപ്പാടോടെ ഓര്‍ക്കണം
    "വലിയ മനസുള്ള എന്‍റെ ഈ കൊച്ചുമുതലാളിയെ":)))

    ReplyDelete
  3. മകനേ..
    ഇതിന്ത്യയുടെ ഭൂപടം..
    മകനേ, ഇതിന്ത്യയുടെ ഭൂപടം..
    വന്ധ്യയുടെ വയര്‍പിളര്‍ന്നൊഴുകും
    വിലാപവേഗം പോലെ
    വരള്‍ വരകള്‍ നദികള്‍,

    ഇതെത്ര കാലം പാടി നടന്നതാ .....

    ReplyDelete
  4. എനിയ്ക്ക് കേള്‍ക്കാന്‍ ആവണില്ലാന്നേ...ഹ്മ്മ്..സങ്കടാവുണു..!

    ReplyDelete
  5. കവിത കേട്ടാസ്വദിച്ചെന്നറിഞ്ഞതില്‍ സന്തോഷം.. ഡൌണ്‍ലോഡ് ചെയ്ത് കേള്‍ക്കായിരുന്നില്ലേ വര്‍ഷിണി..?

    ReplyDelete
  6. താങ്ക്സ് സ്വാമിന്‍...!

    ReplyDelete
  7. സ്വാമിനത് അന്ന് തന്നെ ജി-ടോക്കില്‍ ഇട്ടിരുന്നു.. കണ്ടിട്ടുണ്ടാവില്ല അല്ലേ..?

    ReplyDelete
  8. കണ്ടിരുന്നു സ്വാമിന്‍... അന്നു എത്തി നോക്കിയതേ ഉള്ളൂ...! വിശാലമായി കേട്ടത് ഇന്നലെയാ..!

    ReplyDelete
  9. ഓക്കെ.. അക്ഷരതെറ്റുകള്‍ ഉണ്ടാകും..
    ഒന്നു നോക്കണേ..

    ReplyDelete
  10. അക്ഷരതെറ്റുകള്‍ ചെറുതായി ഉണ്ട്...ഇത്രയും എഴുതി തീര്‍ക്കാന്‍ ഒരു പാട് അദ്ധ്വാനം വേണ്ടി വന്നിരിക്കുമല്ലോ..ആശംസകള്‍..!

    ReplyDelete
  11. അതൊരു പ്രശ്നമേയല്ല.. ഇതൊരു വിനോദമായെടുക്കുന്നു..!

    ReplyDelete
  12. ആണ്ടേയ്ക്കൊരിയ്ക്കല്‍ ഒരോഗസ്ത് പതിനഞ്ചിനരുമയായ്
    നുണയുന്ന മധുരമോ ഭാരതം
    ആണ്ടേയ്ക്കൊരിയ്ക്കല്‍ ഒരു ക്രിക്കറ്റ് ജയിക്കുമ്പോള്‍
    പാറിപ്പറക്കുന്ന പതാകയോ ഭാരതം
    അമ്മപെങ്ങന്മാര്‍ തന്‍ നഗ്നത വില്‍ക്കുന്ന കാപാലികന്മാര്‍ തന്‍
    നാടിതോ ഭാരതം
    ഒരഴിമതിവീരന്റെ ജനല്ചില്ല് പൊട്ടിയാല്‍ ഹര്‍ത്താലാഘോഷിക്കുന്ന
    നാടിതോ ഭാരതം
    പ്രിയനാം സോദരന്‍ റോഡുവക്കില്‍ കിടന്നന്ത്യ ശ്വാസം വലിക്കുമ്പോഴും
    ജീവന്‍ തുടിക്കുന്ന ചിത്രം പകര്‍ത്തുന്ന മൊബൈല്‍ തന്‍ നാടിതോ ഭാരതം.
    :(

    ReplyDelete
    Replies
    1. സത്യമാണ് അവന്തിക!
      സ്വന്തം ഇച്ഛാശക്തിവരെ മറ്റുള്ളവന് പണയപ്പെടുത്തിയിരിയ്ക്കുന്നു. നന്മ വറ്റിയിരിയ്ക്കുന്നു മനുഷ്യ മനസ്സുകളില്‍..

      Delete
  13. "കൊടു കൃപാണം രാകും ഉന്മാദ ഭക്തിയും" എന്നാണു ശരി എന്ന് തോന്നുന്നു....
    അഭിനന്ദനങ്ങള്‍ .....

    ReplyDelete
    Replies
    1. നന്ദി സുഹൃത്തെ.. അക്ഷരതെറ്റ് തിരുത്തിയിട്ടുണ്ട്!

      Delete
  14. ആണ്ടേയ്ക്കൊരിയ്ക്കല്‍ ഒരോഗസ്ത് പതിനഞ്ചിനരുമയായ്
    നുണയുന്ന മധുരമോ ഭാരതം

    ReplyDelete
  15. നാരിയെ പൂജിക്കുന്നേടമാണ് ദേദേവതാരാമം തിരുത്തുക

    ReplyDelete
  16. La tuya por si acaso

    ReplyDelete