പ്രണയിച്ചിരുന്നു നാം ഒരു നാളില്‍ ഈ മര-
ത്തണലില്‍ തളിര്‍ക്കുട കീഴില്‍
പ്രണമിച്ചിരുന്നു നാം ആ നാളില്‍ ആഴമാം-
സ്നേഹം പകുക്കവേ തമ്മില്‍
നിഴല്‍ വീണ വഴികളില്‍ മിഴിയോടു മിഴി നോക്കി-
രാഗം മൊഴിഞ്ഞു നാം തമ്മില്‍
ഒരു ലോകം, അതില്‍ നമ്മള്‍ മാത്രമായെങ്കിലെ
ന്നൊരുപാടു മോഹിച്ചു മനസ്സില്‍
പ്രണയിച്സിഹ്രുന്നു നാം ഒരു നാളില്‍ ഈ വഴി-
യരികിലെ മാവിന്റെ ചോട്ടില്‍
ഒരുമിച്സിരുന്നു നാം കാറ്റില്‍ പൊഴിഞ്ഞതാം-
മാവിലകള്‍ മൂടിയൊരു കല്ലില്‍
ചുനയുള്ള പുളിമാങ്ങ നെടുകെ പിളര്‍ന്നു നാം-
ഉപ്പും പുരട്ടി കഴിച്ചു
പ്രണയമാം തേനിന്റെ മധുരത്തിലന്നത്-
മാമ്പഴം പോലെ രുചിച്ചു
നാണിച്ചിരുന്നു ഞാന്‍ നിന്നെയെനിക്കേറെ-
ഇഷ്ടമാണെന്നു പറയാന്‍
കാണിച്ചിരുന്നു ഞാന്‍ എന്നിഷ്ടമൊക്കയും-
നോക്കിലും വാക്കിലുമെല്ലാം
ഹൃദയം തുളയ്ക്കുന്നൊരമ്പിന്റെ ചിത്രം-
വികൃതം വരച്ചു ഞാന്‍ തന്നു
കടലാസുതുണ്ടിലെ കടലോളമിഷ്ടം-
അന്നാദ്യമായ് നീ അറിഞ്ഞു
കാതോര്‍ത്തിരുന്നു ഞാന്‍ വളകിലുങ്ങുന്ന നിന്‍-
വര്‍ത്തമാനം കേള്‍ക്കുവാനായ്
കാറ്റേറ്റിരുന്നു ഞാന്‍ മുനുമിനുങ്ങുന്ന നിന്‍-
മുഖതാരകം കാണുവാനായ്
കസവുള്ള പട്ടിന്റെ പാവാടയിട്ടെന്റെ-
മുന്നിലൂടുന്നു നീ വന്നു
അഴകുള്ള പെണ്ണിന്റെ മിഴിവുള്ള കണ്ണിന്റെ-
നോട്ടം കൊതിച്ചു ഞാന്‍ നിന്നു
മോഹിച്ചിരുന്നു നാം ഒരുനാളില്‍ ഈ മലര്‍-
വള്ളിക്കുടക്കീഴിനുള്ളില്‍
ദാഹിച്ചിരുന്നു നാം ഒന്നിച്ചു പോകുവാന്‍-
പുള്ളിക്കുടക്കീഴിനുള്ളില്‍
മഴ മുത്തു കോര്‍ത്തൊരു കര്‍ക്കിടക സന്ധ്യയില്‍-
നിന്‍ കുടക്കീഴില്‍ ഞാന്‍ വന്നു
കുടയുടെ പാതിയും ഹൃദയം മുഴുവനും-
നിന്‍ ഇഷ്ടദാനമായ് തന്നു
മഴയായിരുന്നു ഞാന്‍ ഓരോ നിമിഷവും-
നിന്നെ അറിഞ്ഞൊരാ നാളില്‍
മഞ്ഞായിരുന്നു നീ ഓരോരോ മാത്രയും-
എന്നെ പുണര്‍ന്നൊരാ നാളില്‍
മഴമഞ്ഞിലൂടുന്നു തെന്നിക്കളിച്ചു നാം-
ഒത്തിരി സ്വപ്നങ്ങള്‍ നെയ്തു
കണ്ണെറിയാതെ കരളറിയാതെ നാം-
ഇത്തിരി കുസൃതികള്‍ ചെയ്തു
വെയിലായിരുന്നു ഞാന്‍ നിന്നിളം മേനി-
രാക്കുളിരില്‍ തണുക്കുന്ന നേരം
മയിലായിരുന്നു നീ ആദ്യനുരാഗമാം-
പീലിവിടര്‍ത്തുന്ന നേഅം
പ്രണയമാം തോണി തുഴഞ്ഞന്നു തമ്മില്‍ നാം-
സ്നേഹത്തിനാഴം അറിഞ്ഞു
മഴ നൂറ്റനൂലിനാല്‍ ഭൂമിയും സ്വര്‍ഗ്ഗവും-
ഹൃദയത്തിനറ്റം അളന്നു
നിഴലായിരുന്നു നീ എന്നിലും എന്റെ രാ-
ക്കനവിലും നിനവിലുമെല്ലാം
തണലായിരുന്നു ഞാന്‍ നിന്നിലും നിന്നിളം-
മിഴിയിലും മനസ്സിലും എന്നു
ഇരുളിന്റെ വേദിയില്‍ വിരല്‍ രൂപമായി നാം-
നിഴല്‍ നാടകങ്ങള്‍ കളിച്ചു
പകലിന്റെ പാതയില്‍ വാകമരങ്ങളായ്-
പൂക്കള്‍ പൊഴിച്ചു നാം നിന്നു
പ്രാര്‍ത്ഥിച്ചിരുന്നു നാം ദൈവത്തിനോടെന്നും-
നമ്മളെ ഒന്നാക്കി മാറ്റാന്‍
യാചിച്ചിരുന്നു നാം ലോകത്തിനോടെന്നും-
നമ്മളെ നല്ലതായ് കാണാന്‍
സ്നേഹത്തിനര്‍ത്ഥങ്ങള്‍ അറിയാതിരുന്നവര്‍-
നമ്മെയും തെറ്റിദ്ധരിച്ചു
നമ്മള്‍ പരസ്പരം വിശ്വാസമര്‍പ്പിച്ച-
നമ്മുടെ സ്നേഹം ജയിച്ചു
വരകളിലോടുന്ന വാക്കിന്റെ തീവണ്ടി-
കാത്തു കൊതിച്ചു നീ നിന്നു
കണ്ണാം കടലിലെ നോക്കിന്റെ കപ്പലില്‍
കയറുവാനായ് ഞാനും വന്നു
അറിയാതെ നമ്മിലെ പ്രാണന്റെ രേണുവാം-
പരമാണുവില്‍ നമ്മള്‍ തൊട്ടു
ആത്മാനുരാഗമാം ആകാശഗംഗയില്‍-
ആത്മാക്കളായ് നാം അലിഞ്ഞു
കണ്ണായിരുന്നു നീ കണ്മണി എന്റെ ക-
ണ്ണെത്താത്ത കാഴ്ചകളിലെന്നും
കാതിരിയുന്നു ഞാന്‍ കാതരേ നിന്‍ കാതു-
കേള്‍ക്കാത്ത കേള്‍വികളിലെല്ലാം
എന്നോ അകന്നൊരെന്‍ പെണ്ണേ അറിഞ്ഞുവോ-
അന്നേ അടഞ്ഞെന്റെ കണ്ണും
നിന്‍ കൂട്ടു വെട്ടി ഞാന്‍ നിന്‍ കൂടു വിട്ടുപോയ്-
കൂടെ നിന്‍ കേള്‍വിയും കാതും
നീയടുത്തില്ലാത്ത നേരങ്ങളില്‍ പ്രിയേ-
ഞാനെന്ന കല്‍പ്പന പാതി
ഞാനരികത്തുള്ള യാമങ്ങളില്‍ പ്രിയേ-
നീയെന്റെ കോവിലില്‍ ദേവി
ഞാന്‍ പൂര്‍ണ്ണമാകുവാന്‍ നീ വേണമെന്‍ സഖി-
നീ പൂര്‍ണ്ണമാകുവാന്‍ ഞാനും
സ്വന്തവും ബന്ധുവും നാം തന്നെ മത്സഖി-
നമ്മള്‍ക്കും നാം തന്നെയെല്ലാം
എന്‍ ശ്വാസമാണെന്‍ നിശ്വാസമാണു നീ-
അന്നുമെന്‍ ഓമനേ എന്നും
ആശ്വാസമാണു നിന്‍ നിശ്വാസമാണു ഞാന്‍-
എന്നെത്തെയും പോലെ ഇന്നും
ഇന്നലകളെപ്പോലെ നമ്മളൊന്നിക്കുന്ന-
നാളെകള്‍ ഇനി വന്നു ചേരാം
എന്നിലും നിന്നിലും പൂവുകള്‍ പൂക്കുന്ന-
കാലങ്ങള്‍ ഇനി വന്നു പോകാം
ഒരു പൂവു വിരിയുമ്പോള്‍ ഓര്‍ക്കുന്നു ഞാന്‍ നിന്റെ-
ചിരിയിലെ നഷ്ട വസന്തം
ഒരു പൂവു കൊഴിയുമ്പോള്‍ അറിയുന്നു നീ എന്റെ-
വിരഹദുഃഖത്തിന്റെ മൌനം
വേര്‍പിരിഞ്ഞെങ്കിലും നിന്റെയും എന്റെയും-
ഓര്‍മ്മയില്‍ നമ്മളൊന്നല്ലേ
മറക്കാന്‍ മറന്നു കൊണ്ടോര്‍ക്കുവാനോര്‍ക്കാം-
ഓര്‍മ്മ മാത്രം സ്വന്തമാക്കാം.. ഇനി-
ഓര്‍മ്മ മാത്രം സ്വന്തമാക്കാം...
കവിത: നീയും ഞാനും
രചന: രാജേഷ് അക്കിത്തയം
ആലാപനം: രമേഷ് മുരളി
യുവ കവി രാജേഷ് അക്കിത്തയത്തിന്റെ ഒരു പ്രണയ കാവ്യം കൂടി ഈ പൊന്‍ പുലരിയില്‍ ഏവര്‍ക്കും വേണ്ടി സമര്‍പ്പിയ്ക്കുന്നു..
ReplyDeleteനന്ദി!
ശുഭദിനാശംസകള്‍!
നല്ല പ്രണയകാവ്യം..സുന്ദരം
ReplyDelete"മറക്കാന്‍ മറന്നു കൊണ്ടോര്‍ക്കുവാനോര്‍ക്കാം-
ReplyDeleteഓര്‍മ്മ മാത്രം സ്വന്തമാക്കാം.."
ആശംസകള്‍
മനോഹരം ഈ പ്രണയം
ReplyDelete:)
ReplyDeleteഏവര്‍ക്കും കവിത ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം.. ശുഭസായാഹ്നം!
ReplyDeleteനല്ല വരികള്‍.. ആലാപനവും നന്നായിട്ടുണ്ട്!
ReplyDeleteനന്നായിരിക്കുന്നു കവിതയും ആലാപനവും.
ReplyDeleteആശംസകള്‍
പിടിച്ചു വാങ്ങലുകൾ അല്ല പ്രണയം പരസ്പരം മനസ്സുകൊണ്ടു തിരിച്ചറിവുകൾ തന്നെ അപ്പോൾ വിരഹത്തിൻ ഓർമ്മകൾക്കുപോലും ഒരു സുഖമുണ്ടായിരിക്കും
ReplyDelete