Monday 15 August 2011

നിലാവിന്റെ ഗീതം



നല്ല നിലാവുള്ള രാത്രി
സുഖനിദ്രകൊള്ളുമിരുവശം ജീവന്റെ കൂടുകള്‍
നല്ല നിലാവുള്ള രാത്രി
സുഖനിദ്രകൊള്ളുമിരുവശം ജീവന്റെ കൂടുകള്‍
മുന്നില്‍ ഹിമശുഭ്രമാം നടപ്പാതയില്‍
വെണ്മയോലും നിലാവെന്തൊരു സല്ലയം
മുന്നില്‍ ഹിമശുഭ്രമാം നടപ്പാതയില്‍
വെണ്മയോലും നിലാവെന്തൊരു സല്ലയം
ആ സല്ലയത്തില്‍ വെണ്‍ താരുകള്‍ പൂത്തുവോ
ആ പൂക്കളില്‍ ദേവദൂതരുണര്‍ന്നുവോ
ആ സല്ലയത്തില്‍ വെണ്‍ താരുകള്‍ പൂത്തുവോ
ആ പൂക്കളില്‍ ദേവദൂതരുണര്‍ന്നുവോ
ഏതോ വനങ്ങളില്‍ തേനും പരാഗവും
തേടിപറക്കും മധുപമക്ഷികള്‍ പോല്‍
അസ്വസ്തമിന്ദ്രിയമഞ്ചും
അസ്വസ്തമിന്ദ്രിയമഞ്ചും
എന്നാലൊരു സുസ്വരത്തിനേറെ ദാഹിപ്പൂ കാതുകള്‍
നിര്‍ലക്ഷ്യനാം ഒരു നിദ്രാടകന്‍പ്പോലെ
മെല്ലെ മെല്ലെ നടന്നുപോകും നിന്നെ
ഏതോ പിയോനയില്‍ നിന്നുണരും
മന്ത്രനാദം തടഞ്ഞു നിര്‍ത്തുന്നുവോ തല്‍ക്ഷണം
നിര്‍ലക്ഷ്യനാം ഒരു നിദ്രാടകന്‍പ്പോലെ
മെല്ലെ മെല്ലെ നടന്നുപോകും നിന്നെ
ഏതോ പിയോനയില്‍ നിന്നുണരും
മന്ത്രനാദം തടഞ്ഞു നിര്‍ത്തുന്നുവോ തല്‍ക്ഷണം
ഹായ്.. നിന്റെ ഇഷ്ടസന്താനത്തയല്ലീ
ഇന്നാരുടെയോ കൈകള്‍ ഇക്കിളികൂട്ടുന്നു
ഹായ്.. നിന്റെ ഇഷ്ടസന്താനത്തയല്ലീ
ഇന്നാരുടെയോ കൈകള്‍ ഇക്കിളികൂട്ടുന്നു
ശിക്ഷണം പോരെന്നു തോന്നിയോ
എങ്കിലെന്ത കൈകള്‍ വാത്സല്യമുക്തമല്ലത്രമേല്‍
ശിക്ഷണം പോരെന്നു തോന്നിയോ
എങ്കിലെന്ത കൈകള്‍ വാത്സല്യമുക്തമല്ലത്രമേല്‍
കേവാലാഹ്ലാദത്തിനല്ലേങ്കില്‍
നിക്ഷ്ഫല സ്നേഹദുഃഖങ്ങള്‍ക്ക് ശുശ്രൂഷനല്‍കുവാന്‍
യേതൊരാത്മാവിനുണര്‍ന്നിരിയ്ക്കുന്നു
നിന്‍ ഗീതികലയതുണയ്ക്കായ് വിളിയ്ക്കുന്നു
കേവാലാഹ്ലാദത്തിനല്ലേങ്കില്‍
നിക്ഷ്ഫല സ്നേഹദുഃഖങ്ങള്‍ക്ക് ശുശ്രൂഷനല്‍കുവാന്‍
യേതൊരാത്മാവിനുണര്‍ന്നിരിയ്ക്കുന്നു
നിന്‍ ഗീതികലയതുണയ്ക്കായ് വിളിയ്ക്കുന്നു
നന്ന്.. തന്‍ സര്‍ഗ്ഗ സപര്യതന്‍ സാഫല്യം
ഇന്നീവിധത്തിലായെന്നു സന്തുഷ്ടനായ് നിന്നുനീ
നിന്റെ നിദ്രാടനത്തിനു വന്നുവോ ഭംഗം
വഴിവക്കിലെ പഴേ മന്ദിരമൊന്നിന്റെ ഉമ്മറമുറ്റത്തു നിന്നു
നിന്‍ നേര്‍ക്കു കയ്യാട്ടുന്നു ലില്ലികള്‍
വഴിവക്കിലെ പഴേ മന്ദിരമൊന്നിന്റെ ഉമ്മറമുറ്റത്തു നിന്നു
നിന്‍ നേര്‍ക്കു കയ്യാട്ടുന്നു ലില്ലികള്‍
ഉള്ളില്‍ വിളക്കു കെടുത്തിയിട്ടില്ലെന്നു
ചില്ലുജനാലകള്‍ പുഞ്ചിരിച്ചോതുന്നു
ഉള്ളില്‍ വിളക്കു കെടുത്തിയിട്ടില്ലെന്നു
ചില്ലുജനാലകള്‍ പുഞ്ചിരിച്ചോതുന്നു
പാതിതുറന്നുകിടന്നൊരാ പൂമുഖവാതിലിലൂടെ
അകത്തു കടന്നു നീ
യെന്തുചെയ്യേണ്ടുവെന്നോരാതെയൊരുമാത്രനിന്നുപോയ്
ആരോടനുമതി വാങ്ങുവാന്‍
ആരോടനുമതി വാങ്ങുവാന്‍
തന്‍ വരവോടാരോടു ചൊല്ലുവാന്‍
ക്രൂശിതന്‍ തന്‍ തിരുരൂപമല്ലാതെ
മറ്റാള്‍ രൂപമൊന്നുമില്ലെന്നീ മുഖത്തളത്തില്‍
കരം കൊണ്ടു കുരിശ്ശുവരച്ചു നമിച്ചുനീ
പിന്നെയാ വീട്ടിന്നകത്തളത്തില്‍
വിടര്‍കണ്ണാലെ കണ്ടുനീയാ പെണ്‍കിടാവിനെ
പിന്നെയാ വീട്ടിന്നകത്തളത്തില്‍
വിടര്‍കണ്ണാലെ കണ്ടുനീയാ പെണ്‍കിടാവിനെ
നിന്‍ പ്രിയ ഗീതികലയെ
പിയോനയില്‍നിന്നുയര്‍പ്പിക്കുമാ പെണ്‍കിടാവിനെ
നിന്‍ വരവോരാതെ മറ്റൊരാള്‍ വന്നുതന്‍-
മുന്നിലൊരേനില്‍പ്പു നില്‍പ്പതുമോരാതെ
തന്‍ അംഗുലികള്‍ ചലിപ്പിച്ചിരിക്കും
ആ സ്വര്‍ണ്ണചുരുള്‍മുടിയാളാം കുമാരിയെ
നിന്‍ വരവോരാതെ മറ്റൊരാള്‍ വന്നുതന്‍-
മുന്നിലൊരേനില്‍പ്പു നില്‍പ്പതുമോരാതെ
തന്‍ അംഗുലികള്‍ ചലിപ്പിച്ചിരിക്കും
ആ സ്വര്‍ണ്ണചുരുള്‍മുടിയാളാം കുമാരിയെ
മുന്നില്‍ സ്വരചിഹ്നങ്ങള്‍, കുറിപ്പുകള്‍
ഒന്നുമില്ലാതെ മുഖം കുനിച്ചങ്ങിനെ
ഒക്കെയുമോര്‍മ്മയില്‍ നിന്നുവിര്‍തുമ്പില്‍
സ്വച്ഛന്ദമാവഹിക്കും പെണ്‍കിടാവിനെ
മുന്നില്‍ സ്വരചിഹ്നങ്ങള്‍, കുറിപ്പുകള്‍
ഒന്നുമില്ലാതെ മുഖം കുനിച്ചങ്ങിനെ
ഒക്കെയുമോര്‍മ്മയില്‍ നിന്നുവിര്‍തുമ്പില്‍
സ്വച്ഛന്ദമാവഹിക്കും പെണ്‍കിടാവിനെ
നിന്‍ നെഞ്ചുകീറിയെടുത്തതാമീ
സ്വരവര്‍ണ്ണങ്ങള്‍, ഈണങ്ങള്‍
ഈ ഗാനധാരയും തട്ടും തടവുമെഴാതെ
സഹജസംശുദ്ധികെടാതെയവള്‍ പകര്‍ന്നീടവെ
നിന്‍ നെഞ്ചുകീറിയെടുത്തതാമീ
സ്വരവര്‍ണ്ണങ്ങള്‍, ഈണങ്ങള്‍
ഈ ഗാനധാരയും തട്ടും തടവുമെഴാതെ
സഹജസംശുദ്ധികെടാതെയവള്‍ പകര്‍ന്നീടവെ
നീ സ്വരരാഗങ്ങള്‍ തന്‍ രാജശില്പിയാം നീ
സഞ്ചരിപ്പത് യേതത്യുന്നതങ്ങളില്‍
നീ സ്വരരാഗങ്ങള്‍ തന്‍ രാജശില്പിയാം നീ
സഞ്ചരിപ്പത് യേതത്യുന്നതങ്ങളില്‍
മന്ദഗതിയാം ശരം നദിപോല്‍
നേര്‍ത്തുവന്നൊരാ ഗീതിക പാടെ നിലക്കയായ്
മന്ദഗതിയാം ശരം നദിപോല്‍
നേര്‍ത്തുവന്നൊരാ ഗീതിക പാടെ നിലക്കയായ്
തെല്ലു കുനിഞ്ഞിരിപ്പാണവളപ്പോഴും
സല്ലീലമാം പിയാനയിലൂടെ ദ്രുതം
നിന്നംഗുലികള്‍ ചലിക്കയായ്
കാട്ടുപൊന്തയില്‍ നിന്നും
കിളികള്‍ പറന്നുപോല്‍
ഹൃദ്യമാം ഏതോ സ്വരകലാപം കേട്ടു
സഭ്യപ്രഫുല്ലമാം നിന്‍ അഭിനന്ദനം
ആരെന്ന് ഞെട്ടിത്തെറിച്ചു ചോദിച്ചുകൊണ്ട്
ആരെയും നിന്നെയും കാണാത്തമാതിരി
ആരെന്ന് ഞെട്ടിത്തെറിച്ചു ചോദിച്ചുകൊണ്ട്
ആരെയും നിന്നെയും കാണാത്തമാതിരി
എന്തേ പകച്ചു നോക്കുന്നിതാ
പെണ്‍കിടാവന്ധയോ
നീ അനുതാപമോര്‍ന്നോതുന്നു
വത്സേ, പരിഭ്രമിക്കയായ്ക
നിന്‍ വായനയസ്സലായ്
ഈ വഴിപോകവേ കേട്ടുഞാന്‍
ചാരിയവാതില്‍ തുറന്നുവന്നേന്‍
ഇത്രനേരം മനസ്സുകുളിര്‍പ്പിച്ചു നീ.. നന്ദി!
ചാരിയവാതില്‍ തുറന്നുവന്നേന്‍
ഇത്രനേരം മനസ്സുകുളിര്‍പ്പിച്ചു നീ.. നന്ദി!
നില്‍ക്കൂ.. പറയുമോ നിങ്ങളാരെന്നവള്‍
ഉല്‍ക്കഠ കൌതുകമാര്‍ന്നു ചോദിയ്ക്കവെ
പേരുപറയുവാന്‍ മടിച്ചുനീയെങ്കിലും
നേരു പറഞ്ഞു നിലാവുള്ളരാത്രികള്‍
കണ്ടുമതിവരാ സൌന്ദര്യമാണവയ്ക്ക്
ഇന്നും നിലാവുണ്ടിതിവഴിവന്നു ഞാന്‍
പേരുപറയുവാന്‍ മടിച്ചുനീയെങ്കിലും
നേരു പറഞ്ഞു നിലാവുള്ളരാത്രികള്‍
കണ്ടുമതിവരാ സൌന്ദര്യമാണവയ്ക്ക്
ഇന്നും നിലാവുണ്ടിതിവഴിവന്നു ഞാന്‍
എന്തിനോവേണ്ടിയുറഴുന്നതായ് തോന്നി
അന്ധമാ കണ്ണുകള്‍ മെല്ലെ മന്ത്രിച്ചവള്‍
കണ്ടാല്‍ മതിവരില്ലത്രെ..
നിലാവിനെ കണ്ടാല്‍ മതിവരില്ല
എങ്ങിനെ കാണുവാന്‍..
കാണാം നിനക്കും നിലാവിനെയോമനെ
കാതോര്‍ത്തിരുന്നോളൂയെന്നു കനിഞ്ഞോതി
നീയിരുന്നു പിയോനയുടെ മുന്നില്‍
നിന്‍ നീഴ്വിരല്‍തുമ്പുകള്‍ താണുയര്‍ന്നങ്ങനെ
ചഞ്ചലിപ്പൂ ചാരുചന്ദ്രകിരണങ്ങള്‍
സഞ്ചരിക്കും പോല്‍ സമുദ്രത്തിരകളില്‍
കാണാം നിനക്കും നിലാവിനെയോമനെ
കാതോര്‍ത്തിരുന്നോളൂയെന്നു കനിഞ്ഞോതി
നീയിരുന്നു പിയോനയുടെ മുന്നില്‍
നിന്‍ നീഴ്വിരല്‍തുമ്പുകള്‍ താണുയര്‍ന്നങ്ങനെ
ചഞ്ചലിപ്പൂ ചാരുചന്ദ്രകിരണങ്ങള്‍
സഞ്ചരിക്കും പോല്‍ സമുദ്രത്തിരകളില്‍
കാതോര്‍ത്തിരിയ്ക്കുന്നു പാവമാം പെണ്‍കിടാവ്
ഏതോ നിഗൂഡ്ഡത തൊട്ടറിയുന്നപോല്‍
ഏതോ നിഗൂഡ്ഡത തൊട്ടറിയുന്നപോല്‍
ആദിയില്‍ സൃഷ്ടാവളരുളി..
ആകാശമുണ്ടാവട്ടെ... അകാശമുണ്ടായി
പിന്നെയും സൃഷ്ടാവളരുളി
വെളിച്ചമുണ്ടാവട്ടെ.. ആക്ഷണമുണ്ടായി വെളിച്ചം
അതുപോലെ
ആദിയില്‍ സൃഷ്ടാവളരുളി..
ആകാശമുണ്ടാവട്ടെ... അകാശമുണ്ടായി
പിന്നെയും സൃഷ്ടാവളരുളി
വെളിച്ചമുണ്ടാവട്ടെ.. ആക്ഷണമുണ്ടായി വെളിച്ചം
അതുപോലെ
സര്‍ഗ്ഗകര്‍ത്താവിന്‍ പ്രിയപുത്രാ
നീയുമീന്നിക്ഷണം കണ്ണിന്‍ കുളിരാം നിലാവിനെ
കര്‍ണ്ണാമൃതനാദധാരയായ് മാറ്റവെ
കണ്ണുകാണാത്താരാപെണ്‍കിടാവോതുന്നു
നീയുമീന്നിക്ഷണം കണ്ണിന്‍ കുളിരാം നിലാവിനെ
കര്‍ണ്ണാമൃതനാദധാരയായ് മാറ്റവെ
കണ്ണുകാണാത്താരാപെണ്‍കിടാവോതുന്നു
എന്തുകുളിര്‍മ്മ നിലാവിന്..
എന്തുകുളിര്‍മ്മ നിലാവിന്
സ്വര്‍ഗ്ഗത്തുനിന്നുവന്നെന്റെമ്മ വന്നുതൊടുന്നതുപോലെ
എന്തുകുളിര്‍മ്മ നിലാവിന്
സ്വര്‍ഗ്ഗത്തുനിന്നുവന്നെന്റെമ്മ വന്നുതൊടുന്നതുപോലെ
നന്ദി.. ആങ്ങാരാണ്.. ചൊല്ലുമോ..?
നീയുടന്‍ ചൊന്നൂ.. നിലാവിന്റെ ഗീതം രചിച്ചയാള്‍
നിലാവിന്റെ ഗീതം രചിച്ചയാള്‍




കവിത: നിലാവിന്റെ ഗീതം
രചന: ഒ.എന്‍.വി
ആലാപനം: ഒ.എന്‍.വി

6 comments:

  1. നിലാവുള്ളരാത്രികള്‍
    കണ്ടുമതിവരാ സൌന്ദര്യമാണവയ്ക്ക്
    ഇന്നും നിലാവുണ്ടിതിവഴിവന്നു ഞാന്‍..!

    ReplyDelete
  2. ബിഥോവനെ കുറിച്ചുള്ള ഒ.എന്‍.വിയുടെ ഭാവന അതിമനോഹരം.. ആ വരികളിലൂടെ സഞ്ചരിച്ചപ്പോള്‍ അങ്ങുദൂരെ മഞ്ഞുമൂടിക്കിടക്കുന്ന വഴികളിലൂടെയൊഴുകി ഞാനും അവിടെയെത്തി.. നിലാവിന്റെഗാ‍നം കേള്‍ക്കുവാന്‍..

    ReplyDelete
  3. ഇത്രനേരം മനസ്സുകുളിര്‍പ്പിച്ചു നീ.. നന്ദി!

    ReplyDelete
  4. ഒരു കവിയുടെ ഏറ്റവും വലിയ മുതല്‍ക്കൂട്ടും, സ്വപ്നവും, സന്തോഷവും അയാളുടെ സങ്കല്‍പ്പവും, ഭാവനയുമായിരിയ്ക്കും.. സങ്കല്‍പ്പചിറകിലേറി ലോകം മുഴുവന്‍ സഞ്ചിരിയ്ക്കാം.. ഭാവനയിലൂടെയൊഴുകി തന്റെ സ്വപ്നങ്ങള്‍ക്ക് ജീവന്‍ നല്‍കാം..

    ReplyDelete
  5. ഇന്നും നിലാവുണ്ടിതിവഴിവന്നു ഞാന്‍..!.............00001

    ReplyDelete
  6. സ്വാമിന്‍ സുഖമാണല്ലൊ അല്ല്ലെ..??
    പുതുവത്സരാശംസകള്‍!

    ReplyDelete