Sunday 15 January 2012

പ്രൊക്രൂസ്റ്റസ്


നില്‍ക്കുക രാജകുമാരാ
നില്‍ക്കുക നില്‍ക്കുക രാജകുമാര
നില്‍ക്കുക രാജകുമാരാ
നില്‍ക്കുക നില്‍ക്കുക രാജകുമാര
നിബിഢ വനോദ്ധര നിര്‍ജ്ജന വീഥിയില്‍
നീശീഥ നിശബ്ദതയില്‍
ശരം വലിച്ച് തൊടുത്തതുപോലാ ശബ്ദം മൂളി കാറ്റില്‍
വിദൂര കാനന ഗുഹാമുഖങ്ങളില്‍ അതിന്റെ മാറ്റൊലി കേട്ടു
വിദൂര കാനന ഗുഹാമുഖങ്ങളില്‍ അതിന്റെ മാറ്റൊലി കേട്ടു
നില്‍ക്കുക രാജകുമാരാ
നില്‍ക്കുക നില്‍ക്കുക രാജകുമാര

കുതിച്ചു പായും കുതിരയെ വഴിയില്‍ കുറച്ച് നിമിഷം നിര്‍ത്തി
കുതിച്ചു പായും കുതിരയെ വഴിയില്‍ കുറച്ച് നിമിഷം നിര്‍ത്തി
തിരിഞ്ഞു ചുറ്റും കണ്ണോടിച്ചു തിസ്യൂസ് രാജകുമാരന്‍
തിരിഞ്ഞു ചുറ്റും കണ്ണോടിച്ചു തിസ്യൂസ് രാജകുമാരന്‍
അച്ഛന്‍ നല്‍കിയ പടവാളും മുത്തച്ഛന്‍ നല്‍കിയ കഞ്ചുകവും
ഏഥന്‍സിന്റെ അജയ്യമനോഹര രാജ കിരീടവുമായി
പുരാതന ഗ്രീസാകെയുണര്‍ത്തിയ പൌരഷമൊന്നു തുടിച്ചു
തിരിഞ്ഞു ചുറ്റും കണ്ണോടിച്ചു തിസ്യൂസ് രാജകുമാരന്‍

കണ്ണിനു ചുറ്റിനും കൊടും തമസ്സിന്‍ കനത്ത ചുമരുകള്‍ നിന്നു
കണ്ണിനു ചുറ്റിനും കൊടും തമസ്സിന്‍ കനത്ത ചുമരുകള്‍ നിന്നു
ചെവിയ്ക്ക് ചുറ്റും ചീവീടുകളുകളുടെ ചൂളം വിളികളുയര്‍ന്നു
ചെവിയ്ക്ക് ചുറ്റും ചീവീടുകളുകളുടെ ചൂളം വിളികളുയര്‍ന്നു
കുനുകുനെ മിന്നി കെടുന്ന മിന്നാമിനുങ്ങു തിരികളുമായി
അലയും കാണാ കാനനകന്യകള്‍ അന്വേഷിക്കുവതാരെ
ശിശിരിതകാന്താരന്തര പാദപ ശിഖര ശതങ്ങളിലൂടെ
തടഞ്ഞുമുട്ടി തെന്നലലഞ്ഞു തലയ്ക്കു ലക്കില്ലാതെ
ഒരാളനക്കവും എങ്ങും കണ്ടീലിരുണ്ട കാനന ഭൂവില്‍
ഒരാളനക്കവും എങ്ങും കണ്ടീലിരുണ്ട കാനന ഭൂവില്‍
വിദൂരവീഥിയില്‍ നിന്നുമുറക്കെ വിളിച്ചതാരാണാവോ
ശരം വലിച്ചു തൊടുത്തതുപോലാ ശബ്ദം വീണ്ടുമുയര്‍ന്നു
ശരം വലിച്ചു തൊടുത്തതുപോലാ ശബ്ദം വീണ്ടുമുയര്‍ന്നു
നില്‍ക്കുക യാത്രക്കാരാ..
നില്‍ക്കുക നില്‍ക്കുക യാത്രക്കാരാ

പടവാളൂരിയെടുത്തു ചുഴറ്റി പറഞ്ഞു രാജകുമാരാന്‍
പടവാളൂരിയെടുത്തു ചുഴറ്റി പറഞ്ഞു രാജകുമാരാന്‍
ഒളിച്ചു നില്‍ക്കാതിവിടേയ്ക്കെത്തുക വിളിച്ചതാരായാലും
ഒളിച്ചു നില്‍ക്കാതിവിടേയ്ക്കെത്തുക വിളിച്ചതാരായാലും
വളര്‍ത്തി നീട്ടിയ ചെമ്പന്‍ ചിടയും വളഞ്ഞ കോന്തന്‍ പല്ലും
വലിച്ചു ചുറ്റിയ കരടിത്തോലും വന്നൂ വലിയൊരു വേഷം
കയ്യിലിരുന്ന നെരിപ്പോടൂതി കനല്‍ വെളിച്ചം വീശി
കയ്യിലിരുന്ന നെരിപ്പോടൂതി കനല്‍ വെളിച്ചം വീശി
ഇരുമ്പു കുന്തവുമൂന്നി പൊട്ടിചിരിച്ചു കാട്ടുമനുഷ്യന്‍
വിദൂര കാനന ഗുഹാമുഖങ്ങളിലതിന്റെ മാറ്റൊലി കേട്ടു
വിദൂര കാനന ഗുഹാമുഖങ്ങളിലതിന്റെ മാറ്റൊലി കേട്ടു

അന്വേഷിച്ചു രാജകുമാരന്‍ മന്ദസ്മേരത്തോടെ
അന്വേഷിച്ചു രാജകുമാരന്‍ മന്ദസ്മേരത്തോടെ
വനാന്തരത്തിലെ വിരുന്നുകാരാ മനസ്സിലായില്ലല്ലോ
വനാന്തരത്തിലെ വിരുന്നുകാരാ മനസ്സിലായില്ലല്ലോ
ഉറക്കെ വീണ്ടുമുറക്കെ പൊട്ടി ചിരിച്ചുകൊണ്ടുവനോതി
ഉറക്കെ വീണ്ടുമുറക്കെ പൊട്ടി ചിരിച്ചുകൊണ്ടുവനോതി
പ്രൊക്രൂസ്റ്റസിനെ നീയറിയില്ലേ പറഞ്ഞു കേട്ടിട്ടില്ലേ
പറഞ്ഞു പണ്ടേ കേട്ടിട്ടുണ്ടാ പരാക്രമത്തിന്‍ കഥകള്‍
പറഞ്ഞു പണ്ടേ കേട്ടിട്ടുണ്ടാ പരാക്രമത്തിന്‍ കഥകള്‍
ഉള്‍ക്കിടത്തിലോടാളുകള്‍ പറയും പ്രൊക്രൂസ്റ്റസിന്‍ കഥകള്‍
ഉള്‍ക്കിടത്തിലോടാളുകള്‍ പറയും പ്രൊക്രൂസ്റ്റസിന്‍ കഥകള്‍
അവനെ കണ്ടാല്‍ വഴിയാത്രക്കാര്‍ അകന്നു പേടിച്ചോടും
അനുനയവാക്കുകള്‍ ചൊല്ലിക്കൊണ്ടവനവരുടെ പിറകെക്കൂടും
അവനെ കണ്ടാല്‍ വഴിയാത്രക്കാര്‍ അകന്നു പേടിച്ചോടും
അനുനയവാക്കുകള്‍ ചൊല്ലിക്കൊണ്ടവനവരുടെ പിറകെക്കൂടും
വീട്ടിലേക്കവനവരെ വിളിയ്ക്കും വിരുന്നു നല്‍കാനായ്
അവര്‍ക്ക് തേനും പഴവും നല്‍കാന്‍ അനുചരസംഘം നില്‍ക്കും
വീട്ടിലേക്കവനവരെ വിളിയ്ക്കും വിരുന്നു നല്‍കാനായ്
അവര്‍ക്ക് തേനും പഴവും നല്‍കാന്‍ അനുചരസംഘം നില്‍ക്കും
അവന്റെ ഗുഹയിലെ ഇരുമ്പുകട്ടിലില്‍ ആളുകള്‍ വീണുമയങ്ങും
ഉറക്കമായാല്‍ അവരുടെ മുതലുകളൊക്കെ കൊള്ളയടിയ്ക്കും
ഉറങ്ങിയുണരുന്നവരെ കട്ടിലില്‍ വരിഞ്ഞ് കൂട്ടിക്കെട്ടും
അവന്റെ കട്ടിലിനേക്കാള്‍ വലുതാണാവരുടെ ഉടലുകളെങ്കില്‍
അരിഞ്ഞു ദൂരെ തള്ളും കത്തിക്കവനവരുടെ കയ്യും കാലും
അവന്റെ കട്ടിലിനേക്കാള്‍ വലുതാണാവരുടെ ഉടലുകളെങ്കില്‍
അരിഞ്ഞു ദൂരെ തള്ളും കത്തിക്കവനവരുടെ കയ്യും കാലും
അവന്റെ കട്ടിലിനേക്കാള്‍ ചെറുതാണവരുടെ ഉടലുകളെങ്കില്‍
അടിച്ചു നീട്ടും ചുറ്റികകൊണ്ടവനവരുടെ കയ്യും കാലും
അവന്റെ കട്ടിലിനേക്കാള്‍ ചെറുതാണവരുടെ ഉടലുകളെങ്കില്‍
അടിച്ചു നീട്ടും ചുറ്റികകൊണ്ടവനവരുടെ കയ്യും കാലും

ഉള്‍ക്കിടിലത്തിലൂടാളുകള്‍ പറയും പ്രൊക്രൂസ്റ്റസിന്‍ കഥകള്‍
തിസ്യൂസിന്റെ മനസ്സില്‍ നിരന്നു തിളച്ചുയര്‍ന്നു രക്തം
ഉള്‍ക്കിടിലത്തിലൂടാളുകള്‍ പറയും പ്രൊക്രൂസ്റ്റസിന്‍ കഥകള്‍
തിസ്യൂസിന്റെ മനസ്സില്‍ നിരന്നു തിളച്ചുയര്‍ന്നു രക്തം
ഖഡ്ഗമുയര്‍ന്നു മുസലമുയര്‍ന്നു കാടൊരടര്‍ക്കളമായി
ഇരുമ്പിലിരുമ്പിലുരഞ്ഞു ചുറ്റിലിടിമിന്നലുകളുയര്‍ന്നു
ഇരുമ്പിലിരുമ്പിലുരഞ്ഞു ചുറ്റിലിടിമിന്നലുകളുയര്‍ന്നു
അടിച്ചു വീഴ്ത്തി പ്രൊക്രൂസ്റ്റസ്സിനെ ആ യുവ രാജകുമാരാന്‍
അടിച്ചു വീഴ്ത്തി പ്രൊക്രൂസ്റ്റസ്സിനെ ആ യുവ രാജകുമാരാന്‍
അവന്റെ ഗുഹയിലെ ഇരുമ്പുകട്ടിലില്‍ അവനെ വരിഞ്ഞുമുറുക്കി
എല്ലുകളാല്‍ തലയോടുകളാല്‍ തറതല്ലിയ ഗുഹയുടെ നടുവില്‍
അരിഞ്ഞെറുഞ്ഞു പ്രൊക്രൂസ്റ്റസ്സിന്‍ ശിരസ്സും ഉടലും താഴെ
അരിഞ്ഞെറുഞ്ഞു പ്രൊക്രൂസ്റ്റസ്സിന്‍ ശിരസ്സും ഉടലും താഴെ

യവന ചരിത്രാതീതയുഗങ്ങളെ അടിമുടി പുളകം ചാര്‍ത്തി
യവന ചരിത്രാതീതയുഗങ്ങളെ അടിമുടി പുളകം ചാര്‍ത്തി
യവന ചരിത്രാതീതയുഗങ്ങളെ അടിമുടി പുളകം ചാര്‍ത്തി
യവന ചരിത്രാതീതയുഗങ്ങളെ അടിമുടി പുളകം ചാര്‍ത്തി
യവന ചരിത്രാതീതയുഗങ്ങളെ അടിമുടി പുളകം ചാര്‍ത്തി
യവന ചരിത്രാതീതയുഗങ്ങളെ അടിമുടി പുളകം ചാര്‍ത്തി
ഹോമറിനാത്മവിപഞ്ചികയിങ്ങെനെയോമനഗീതകമായി
ഹോമറിനാത്മവിപഞ്ചികയിങ്ങെനെയോമനഗീതകമായി
അബ്ദശതങ്ങള്‍..
അബ്ദശതങ്ങള്‍ കാലത്തിന്‍ രഥ ചക്രശതങ്ങളുരുണ്ടൂ
അബ്ദശതങ്ങള്‍ കാലത്തിന്‍ രഥ ചക്രശതങ്ങളുരുണ്ടൂ
പ്രൊക്രൂസ്റ്റസ് പുനര്‍ജ്ജീവിച്ചു പരിണാമങ്ങളിലൂടെ
പ്രൊക്രൂസ്റ്റസ് പുനര്‍ജ്ജീവിച്ചു പരിണാമങ്ങളിലൂടെ

അന്നേഥന്‍സിലെ ഗുഹയില്‍ വീണോരവന്റെ അസ്ഥികള്‍ പൂത്തു
അന്നേഥന്‍സിലെ ഗുഹയില്‍ വീണോരവന്റെ അസ്ഥികള്‍ പൂത്തു
അസ്ഥികള്‍ പൂത്തു ശവനാറിപൂമൊട്ടുകള്‍ നീളെ വിരിഞ്ഞു
ഓരോ പൂവിലുമോരോപൂവിലുമോരോ ശക്തിവിടര്‍ന്നു
പ്രൊക്രൂസ്റ്റസ്സുകളൊന്നല്ലനവധി പ്രൊക്രൂസ്റ്റസ്സുകള്‍ വന്നു
പ്രത്യയശാസ്ത്രശതങ്ങളുരുക്കി പ്രകടനപത്രിക നീട്ടി
ഇരുണ്ട ഗുഹകളിലിവിടെ ഒരായിരം ഇരുമ്പുകട്ടിലുകൂട്ടി
പ്രൊക്രൂസ്റ്റസ്സുകള്‍ രാഷ്ട്രീയക്കാര്‍ നില്‍ക്കുകയാണീ നാട്ടില്‍
പ്രൊക്രൂസ്റ്റസ്സുകള്‍ രാഷ്ട്രീയക്കാര്‍ നില്‍ക്കുകയാണീ നാട്ടില്‍
പച്ചമനുഷ്യനെ വിളിച്ചിരുത്തി പ്രശ്നശതങ്ങള്‍ നിരത്തി
പച്ചമനുഷ്യനെ വിളിച്ചിരുത്തി പ്രശ്നശതങ്ങള്‍ നിരത്തി
പ്രത്യശാസ്ത്രകട്ടിലിലിട്ടവര്‍ അട്ടഹസിപ്പൂ നാട്ടില്‍
പ്രത്യശാസ്ത്രകട്ടിലിലിട്ടവര്‍ അട്ടഹസിപ്പൂ നാട്ടില്‍
അവരുടെ കട്ടിലിനേക്കാള്‍ വലുതാണവന്റെ ആത്മാവെങ്കില്‍
അരിഞ്ഞു ദൂരെത്തളും കത്തിക്കവന്റെ കയ്യും കാലും
അവരുടെ കട്ടിലിനേക്കാള്‍ ചെറുതാണവന്റെ ആത്മാവെങ്കില്‍
വലിച്ചു നീട്ടും ചുറ്റികകൊണ്ടവരവന്റെ കയ്യും കാലും
അവരുടെ കട്ടിലിനേക്കാള്‍ ചെറുതാണവന്റെ ആത്മാവെങ്കില്‍
വലിച്ചു നീട്ടും ചുറ്റികകൊണ്ടവരവന്റെ കയ്യും കാലും
കക്ഷിതിരിഞ്ഞവര്‍ ഗുഹാമുഖങ്ങളില്‍ നില്‍ക്കുകയാണി നാട്ടില്‍
കക്ഷിതിരിഞ്ഞവര്‍ ഗുഹാമുഖങ്ങളില്‍ നില്‍ക്കുകയാണി നാട്ടില്‍

ഉയിര്‍ത്തെഴുന്നേറ്റ്.. ഉടവാളൂരി.. പ്രയത്ന മുദ്രയുമായി
ഉയിര്‍ത്തെഴുന്നേറ്റ്.. ഉടവാളൂരി.. പ്രയത്ന മുദ്രയുമായി
തിരയും മാനവ മനോരഥത്തില്‍ തിസ്യൂസെത്തുവതെന്നോ
ഉയിര്‍ത്തെഴുന്നേറ്റ്.. ഉടവാളൂരി.. പ്രയത്ന മുദ്രയുമായി
തിരയും മാനവ മനോരഥത്തില്‍ തിസ്യൂസെത്തുവതെന്നോ




കവിത: പ്രൊക്രൂസ്റ്റസ്സ്
രചന: വയലാര്‍
ആലാപനം: മധുസൂദനന്‍ നായര്‍

3 comments:

  1. പ്രൊക്രൂസ്റ്റസുകളാണല്ലോ ഇന്നധികവും തമ്മില്‍ത്തമ്മില്‍ തല്ലിതല്ലി......
    ഇനിയും തിസ്യൂസ്......
    വായലാറിന്‍റെ ഈ രചനക്ക് ഇന്ന് പ്രസക്തിയേറെയാണ്.ഹോമറിന്‍റെ
    വിശ്വപ്രസിദ്ധമായ കാവ്യങ്ങള്‍ക്കും.നന്ദി.
    കൊച്ചുമുതലാളിക്ക് ആശംസകളോടെ,
    സി.വി.തങ്കപ്പന്‍

    ReplyDelete
    Replies
    1. ഈ കവിത മന:പാഠമാണ്. സ്കൂളില്‍ പഠിയ്ക്കുന്ന സമയത്തേ ഹൃദ്യസ്ഥമാക്കിയ കവിതകളില്‍ ഒന്ന്.. കുറെ ദിവസമായി ഇതിവിടെ ഇടണമെന്ന് വിചാരിയ്ക്കുന്നു.. ഇന്നായിരിയ്ക്കും അതിന് സമയം.. :)

      സുപ്രഭാതം സര്‍!

      Delete
  2. "തിസ്യുസ് അന്ന് മുതൽക്കൊരനശ്വര നക്ഷത്രക്കതിരായി" എന്ന വരി വിട്ടു പോയിട്ടുണ്ട്.
    ബിലാൽ മുഹമ്മദ്‌
    889140164

    ReplyDelete