ചൂടാതെ പോയി നീ നിനക്കായ് ഞാന്‍ ചോര-
ചാറിചുവപ്പിച്ചോരെന്‍ പനീര്പ്പൂവുകള്...
കാണാതെ പോയ് നീ നിനക്കായി ഞാനെന്റെ
പ്രാണന്റെ പിന്നില്‍ക്കുറിച്ചിട്ട വാക്കുകള്‍...
ഒന്നുതൊടാതെ പോയീ വിരല്ത്തുമ്പിനാല്
ഇന്നും നിനക്കായ്ത്തുടിക്കുമെന് തന്ത്രികള്‍.
അന്ധമാം സംവത്സരങ്ങള്‍ക്കുമക്കരെ
അന്തമെഴാത്തതാമോര്‍മ്മകള്‍ക്കക്കരെ
കുങ്കുമം തൊട്ടു വരുന്ന ശരല്‍ക്കാല-
സന്ധ്യയാണിന്നുമെനിക്കു നീയോമനേ.
ദുഃഖമാണെങ്കിലും നിന്നെക്കുറിച്ചുള്ള
ദുഃഖമെന്താനന്ദമാണെനിക്കോമനേ...
എന്നെന്നുമെന്‍ പാനപാത്രം നിറയ്ക്കട്ടെ,
നിന്നസാന്നിദ്ധ്യം പകരുന്ന വേദന.
കവിത: ആനന്ദധാര
രചന: ചുള്ളിക്കാട്
ആലാപനം: ചുള്ളിക്കാട്
ഒരു പക്ഷെ ഹൃദയം കൊണ്ട് ഞാന്‍ ആദ്യമായി വായിച്ച, ആദ്യമായി ഹൃദയത്തില്‍ സൂക്ഷിച്ച കവിതയാണ് ഇത്.
ReplyDeleteചുള്ളിക്കാടിനെ സ്നേഹിച്ചു തുടങ്ങിയതും ഈ കവിതയിലൂടെയാണ്.
നന്ദി.
ഒരുകാലത്ത് കാമ്പസ്സുകളില്‍ അലയടിച്ചിരുന്ന ഒരു കവിതയാണിത്.. സന്ധ്യമയങ്ങും നേരം, സായം സന്ധ്യയെ നോക്കി വട്ടമിട്ടിരുന്നു എത്രയോ തവണ എന്റെ കൂട്ടുകാരന് ചൊല്ലുന്നത് കേട്ടിരിയ്ക്കുന്നു..!
Deleteനന്ദി അവന്തിക!
ആദ്യമായാണ് താങ്കളുടെ ബ്ലോഗില്‍ വരുന്നത്....
ReplyDeleteഈ ഉദ്യമത്തെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല
തുടരുക സുഹൃത്തേ.... ഈ ഉദ്യമം !!!
തീര്‍ച്ചയായും ഇനിയും വരിക.. ഈ സംരഭം കവിതയെ ഇഷ്ടപ്പെടുന്ന സമാനഹൃദയര്‍ക്കു വേണ്ടിയിട്ടുള്ളതാണ്.
Deleteഇവിടെ വന്നാൽ സമയം പോകുന്നതേ അറിയില്ല..
ReplyDelete