പന്ത്രണ്ടു മക്കളെ പെറ്റൊരമ്മേ
നിന്റെ മക്കളില്‍ ഞാനാണു ഭ്രാന്തന്
പന്ത്രണ്ടു രാശിയും നീറ്റുമമ്മേ
നിന്റെ മക്കളില്‍ ഞാനാണനാഥന്‍
എന്റെ സിരയില്‍ നുരക്കും പുഴുക്കളില്ലാ
കണ്ണിലിരവിന്റെ പാഷാണ തിമിരമില്ലാ
ഉള്ളിലഗ്നികോണില്‍ കാറ്റുരഞ്ഞു തീചീറ്റുന്ന
നഗ്നമാം ദുസ്വര്‍ഗ്ഗ കാമമില്ല
വാഴ്വിന് ചെതുമ്പിച്ച വാതിലുകളടയുന്ന
പാഴ്നിഴല്‍പ്പുറ്റുകള്‍ കിതപ്പാറ്റിയുടയുന്ന
ചിതകെട്ടി കേവലത ധ്യാനത്തിലുറയുന്ന
ചുടുകാട്ടിലെരിയാതെരിഞ്ഞ തിരിയായ്
ചുടുകാട്ടിലെരിയാതെരിഞ്ഞ തിരിയായ്
നേര് ചികയുന്ന ഞാനാണ് ഭ്രാന്തന്
മൂകമുരുകുന്ന ഞാനാണു മൂഡന്
നേരു ചികയുന്ന ഞാനാണു ഭ്രന്തന്‍
മൂകമുരുകുന്ന ഞാനാണു മൂഡന്
കോയ്മയുടെ കോലങ്ങളെരിയുന്ന ജീവിത
ചുടലക്കു കൂട്ടിരിക്കുമ്പോള്‍
കോവിലുകളെല്ലാമൊടുങ്ങുന്ന കോവിലില്‍
കഴകത്തിനെത്തി നില്ക്കുമ്പോള്
കോലായിലീകാലമൊരു മന്തുകാലുമായ്
തീ കായുവാനിരിക്കുന്നു
ചീര്‍ത്ത കൂനന്‍ കിനാക്കള്‍ തന് കുന്നിലേറ്റി
മേഘ കാമങ്ങള്‍ കല്ലുരുട്ടുന്നു
ഒട്ടിവലിയുന്ന ദിശയെട്ടുമുപശാന്തിയുടെ
മൊട്ടുകള്‍ തിരഞ്ഞു നടകൊള്‍കെ
ഓര്‍മ്മയിലൊരൂടുവഴി വരരുചിപ്പഴമയുടെ
നേര്‍വരയിലേക്ക് തിരിയുന്നു
ഇവിടയല്ലോ പണ്ടൊരദ്വൈതി
പ്രകൃതി തന് വ്രതശുദ്ധി
വടിവാര്‍ന്നൊരെന്‍ അമ്മയൊന്നിച്ച്
തേവകള്‍ തുയിലുണരുമിടനാട്ടില്‍
താരുകലാ ഭാവനകള്‍ വാര്‍ക്കുന്ന പൊന്നമ്പലങ്ങളില്‍
പുഴകള്‍ വെണ്‍പാവിനാല്‍ വെണ്മനെയ്യും
നാട്ടു പൂഴി പരപ്പുകളില്‍
ഓതിരം കടകങ്ങള്‍ നേരിന്റെ
ചുവടുറപ്പിക്കുന്ന കളരിയില്‍
നാണം ചുവക്കും വടക്കിനി തിണ്ണയില്‍
ഇരുളിന്റെ ആഴത്തിലദ്ധ്യാത്മചൈതന്യം
ഇമവെട്ടിവിരിയുന്ന വേടമാടങ്ങളില്‍
ഈറകളിളം തണ്ടിലാത്മബോധത്തിന്റെ
ഈണം കൊരുക്കുന്ന കാടക പൊന്തയില്‍
പുള്ളും പരുന്തും കുരുത്തോല നാഗവും
വള്ളുവചിന്തുകേട്ടാടും വനങ്ങളില്‍
ആടിമേഘം കുലപ്പേടി വേഷം കളഞ്ഞാവണി
പൂവുകള്‍ തീര്‍ക്കും കളങ്ങളില്‍
അടിയാന് തുറക്കുന്ന പാടപ്പറമ്പുകളില്‍
അഗ്നി സൂക്ത സ്വരിത യജ്ഞവാടങ്ങളില്‍
വാക്കുകള്‍ മുളക്കാത്ത കുന്നുകളില്‍
വാക്കുകള്‍ മുളക്കാത്ത കുന്നുകളില്‍
വര്‍ണ്ണങ്ങള്‍ വറ്റുമുന്മതമാര്‍ന്ന വിഭ്രമ
ചുഴികളില്‍ അലഞ്ഞതും
കാര്‍മ്മണ്ണിലുയിരിട്ടൊരാശ മേല്‍
ആഡ്യത്വം ഊര്‍ജരേണുക്കള്‍ ചൊരിഞ്ഞതും
പന്ത്രണ്ടു മക്കളത്രേ പിറന്നു
ഞങ്ങള്‍ പന്ത്രണ്ടു കയ്യില്‍ വളര്‍ന്നു
കണ്ടാലറിഞ്ഞേക്കുമെങ്കിലും തങ്ങളില്‍
രണ്ടെന്ന ഭാവം തികഞ്ഞു
രാശിപ്രമാണങ്ങള്‍ മാറിയിട്ടോ
നീച രാശിയില്‍ വീണുപോയിട്ടോ
ജന്മശേഷത്തില്‍ അനാഥത്വമോ
പൂര്‍വ്വ കര്‍മ്മദോഷത്തിന്റെ കാറ്റോ
താളമര്‍മ്മങ്ങള്‍ പൊട്ടിതെറിച്ച തൃഷ്ണാര്‍ത്തമാം
ദുര്‍മദത്തിന്‍ മാദന ക്രിയായന്ത്രമോ
ആദി ബാല്യം തൊട്ടു പാലായ്നൽകിയോ
രാന്ദ്യം കുടിച്ചും തെഴുതും മുതിര്‍ന്നവര്‍
പത്തു കൂറായ് പൂറ്റുറപ്പിച്ചവര്‍
എന്റെ എന്റെ എന്നാര്‍ത്തും കയര്‍ത്തും
ദുരാചാര രൗദ്രത്തിനങ്കം കുറിക്കുന്നതും
ഗൃഹഛിദ്ര ഹോമങ്ങള്‍ തിമിര്‍ക്കുന്നതും കണ്ടു
പൊരുളിന്റെ ശ്രീ മുഖം പൊലിയുന്നതും കണ്ടു
കരളിന് കയത്തില്‍ ചുഴിക്കുത്തു വീഴവേ
കരളിന് കയത്തില്‍ ചുഴിക്കുത്തു വീഴവേ
പൊട്ടിച്ചിരിച്ചും പുലമ്പികരഞ്ഞും
പുലഭ്യം പറഞ്ഞും പെരുങ്കാലനത്തിയും
ഇരുളും വെളിച്ചവും തിറമേറ്റു ചെല്ലാത്ത
പെരിയ സത്യത്തിന്റെ നിര്‍വ്വികാരത്വമായ്
ആകാശ ഗര്‍ഭത്തിലാത്മതേജസ്സിന്റെ
ഓങ്കാര ബീജം തെളിഞ്ഞു
എല്ലാരുമൊന്നെന്ന ശാന്തി പാഠം
തനിച്ചെങ്ങുമേ ചൊല്ലി തളര്‍ന്നു
ഉടല് തേടി അലയും ആത്മാക്കളോട്
അദ്വൈതമുരിയാടി ഞാനിരിക്കുമ്പോള്‍
ഉറവിന്റെ കല്ലെറിഞ്ഞൂടെപിറന്നവര്‍ കൂകി
നാറാണത്തു ഭ്രാന്തന്
ഉറവിന്റെ കല്ലെറിഞ്ഞൂടെപിറന്നവര്‍ കൂകി
നാറാണത്തു ഭ്രാന്തന്
ചാത്തൂട്ടാനൊത്തുചേരുമാറുണ്ടെങ്ങള്
ചേട്ടന്റെ ഇല്ലപ്പറമ്പില്‍
ചാത്തനും പാണനും പാക്കനാരും
പെരുംതച്ചനും നായരും പള്ളുപോലും
ഉപ്പുകൊറ്റനും രജകനും കാരക്കലമ്മയും
കാഴ്ച്ചക്കു വേണ്ടി ഈ ഞാനും
വെറും കാഴ്ച്ചക്കു വേണ്ടി ഈ ഞാനും
ഇന്ദ്രിയം കൊണ്ടെ ചവക്കുന്ന താംബൂലം
ഇന്നലത്തെ ഭ്രാതൃഭാവം
തങ്ങളില്‍ തങ്ങളില്‍ മുഖത്തു തുപ്പും
നമ്മള് ഒന്നെന്നു ചൊല്ലും ചിരിക്കും
പിണ്ഡം പിതൃക്കള്‍ക്ക് വയ്ക്കാതെ
കാവിനും പള്ളിക്കുമെന്നെണ്ണിമാറ്റും
പിന്നെ അന്നത്തെ അന്നത്തിനന്ന്യന്റെ
ഭാണ്ഡങ്ങള്‍ തന്ത്രത്തിലൊപ്പിച്ചെടുക്കും
ചാത്തനെന്റേതെന്നു കൂറുചേര്‍ക്കാന്‍ ചിലര്‍
ചാത്തിരാങ്കം നടത്തുന്നു
ചുങ്കംകൊടുത്തും ചിതമ്പറഞ്ഞും
വിളിച്ചങ്കതിനാളുകൂട്ടുന്നു
വായില്ലകുന്നിലെപാവത്തിനായ്
പങ്കു വാങ്ങിപകുത്തെടുക്കുന്നു
അഗ്നിഹോത്രിക്കിന്നു ഗാര്‍ഹപത്യത്തിന്നു
സപ്തമുഖ ജഠരാഗ്നിയത്രെ
അഗ്നിഹോത്രിക്കിന്നു ഗാര്‍ഹപത്യത്തിന്നു
സപ്തമുഖ ജഠരാഗ്നിയത്രെ
ഓരോ ശിശുരോദനത്തിലും കേള്‍പ്പു ഞാന്‍
ഒരുകോടി ഈശ്വര വിലാപം
ഓരോ കരിന്തിരി കല്ലിലും കാണ്മു ഞാന്‍
ഒരു കോടി ദേവ നൈരാശ്യം
ജ്ഞാനത്തിനായ് കൂമ്പിനില്ക്കുന്ന പൂവിന്റെ
ജാതി ചോദിക്കുന്നു വ്യോമസിംഹാസനം
ജീവന്റെ നീതിക്കിരക്കുന്ന പ്രാവിന്റെ
ജാതകം നോക്കുന്നു ദൈത്യന്യായാസനം
ശ്രദ്ധയോടന്നം കൊടുക്കേണ്ട കൈകളോ
അബ്ദിയില് വര്‍ണ്ണവും പിത്തവും തപ്പുന്നു
ഉമിനീരില്‍ എരിനീരില്‍ എല്ലാം ദഹിക്കയാണു
ഊഴിയില്‍ ദാഹമേ ബാക്കി
ചാരങ്ങള്‍ പകുത്തു തിന്നുന്നോരീ
പ്രേതങ്ങളലറുന്ന നേരം
പേയും പിശാചും പരസ്പരം
തീവെട്ടിപേറി അടരാടുന്ന നേരം
നാദങ്ങളില്‍ സര്വനാശമിടിവെട്ടുമ്പോള്
ആഴങ്ങളില്‍ ശ്വാസതന്മാത്ര പൊട്ടുമ്പോള്‍
അറിയാതെ ആശിച്ചുപോകുന്നു ഞാനും
വീണ്ടുമൊരുന്നാള്‍ വരും
വീണ്ടുമൊരുന്നാള്‍ വരും
എന്റെ ചുടലപ്പറമ്പിനെ തുടതുള്ളുമീ
സ്വാര്‍ത്ഥ സിംഹാസനങ്ങളെ കടലെടുക്കും
പിന്നെ ഇഴയുന്ന ജീവന്റെയഴലില്‍ നിന്നു
അമരഗീതം പോലെ ആത്മാക്കള്‍
ഇഴചേര്‍ന്നൊരു അദ്വൈത പത്മമുണ്ടായ് വരും
അതിലെന്റെ കരളിന്റെ നിറവും സുഗന്ധവും
ഊഷ്മാവുമുണ്ടായിരിക്കും
അതിലെന്റെ താരസ്വരത്തില്‍ പരാഗങ്ങള്‍
അണുരൂപമാര്‍ന്നടയിരിക്കും
അതിനുള്ളില്‍ ഒരു കല്പ്പതപമാര്ന്ന ചൂടില്‍നിന്നു
ഒരു പുതിയ മാനവനുയിര്‍ക്കും
അവനില്‍നിന്നാദ്യമായ് വിശ്വസ്വയം പ്രഭാപടലം
ഈ മണ്ണില്‍ പരക്കും
ഒക്കെ ഒരു വെറും ഭ്രാന്തന്റെ സ്വപ്നം
നേരു നേരുന്ന കാന്തന്റെ സ്വപ്നം
ഒക്കെ ഒരു വെറും ഭ്രാന്തന്റെ സ്വപ്നം
നേരു നേരുന്ന കാന്തന്റെ സ്വപ്നം..
കവിത: നാറാണത്ത് ഭ്രാന്തന്
രചന: മധുസൂദനന് നായര്‍
ആലാപനം: മധുസൂദനന് നായര്‍
This comment has been removed by the author.
ReplyDeleteനല്ല കവിതകളെ പരിചയപ്പെടുത്തുന്ന താങ്കൾക്ക് നന്ദി.
ReplyDeleteഈ കവിതയില്‍ ഒരുപാട് അക്ഷരത്തെറ്റുകള്‍ കടന്നുകൂടിയിട്ടുണ്ട്.തിരുത്തുമല്ലോ.,
ReplyDeleteആദ്യ കാലങ്ങളില്‍ പോസ്റ്റ് ചെയ്ത കുറെ കവിതകളുടെ വരികളെല്ലാം ചില സൈറ്റുകളില്‍ നിന്ന് കടമെടുത്തതാണ്. ഒഴിവുപോലെ എല്ലാത്തിലേയും അക്ഷരതെറ്റുകള്‍ തിരുത്താം. നന്ദി ഈ അഭിപ്രായത്തിന്. തെറ്റുള്ള വരികളെ ചൂണ്ടികാണിച്ചിരുന്നെങ്കില്‍ പെട്ടന്ന് തിരുത്തുവാന്‍ എളുപ്പമായേനെ.. :-)
ReplyDeleteശുഭദിനം!
ഞാനാണനാഥന്‍
Deleteവാഴ്വിന് ചെതുമ്പിച്ച
പാഴ്നിഴല്‍പ്പുറ്റുകള്‍ കിതപ്പാറ്റിയുടയുന്ന
ധ്യാനത്തിലുറയുന്ന
നേര് ചികയുന്ന ഞാനാണ് ഭ്രാന്തന്
കൂനന്‍ കിനാക്കള്‍ തന് കുന്നിലേറ്റി
ദിശയെട്ടുമുപശാന്തിയുടെ മൊട്ടുകള്‍ തിരഞ്ഞു നടകൊള്‍കെ
നേര്‍വരയിലേക്ക് തിരിയുന്നു
പ്രകൃതി തന് വ്രതശുദ്ധി
പൊന്നമ്പലങ്ങളില്‍
ഓതിരം കടകങ്ങള്‍
അധ്യാത്മചൈതന്യം
ആത്മബോധത്തിന്റെ
ആടിമേഘം കുലപ്പേടി
പാടപ്പറമ്പുകളില്‍
ഊര്‍ജരേണുക്കള്‍
തൃഷ്ണാര്‍ത്തമാം ദുര്‍മദത്തിന്‍
കയര്‍ത്തും
ചുഴിക്കുത്തു
ചാത്തൂട്ടാനൊത്തുചേരുമാറുണ്ടെങ്ങള്
ഇല്ലപ്പറമ്പില്‍
ഭ്രാതൃഭാവം
മുഖത്തു തുപ്പും
ഒന്നെന്നു ചൊല്ലും
പിണ്ഡം പിതൃക്കള്‍ക്ക്
ഭാണ്ഡങ്ങള്‍ തന്ത്രത്തിലൊപ്പിച്ചെടുക്കും
സപ്തമുഖ ജ൦രാഗ്നി
കൂമ്പിനില്ക്കുന്ന
ഓംകാര ബീജം തിരഞ്ഞു
ചാരങ്ങള്‍ പകുത്തു തിന്നുന്നോരീ
സര്വനാശമിടിവെട്ടുമ്പോള്
ചുടലപ്പറമ്പിനെ
സ്വാര്‍ത്ഥ സിംഹാസനങ്ങളെ
ജീവന്റെയഴലില്‍
പത്മമുണ്ടായ്
സുഗന്ധവും
പരാഗങ്ങള്‍
ഇനിയും ഉണ്ടെന്നു തോന്നുന്നു.
വിശദമായ വായനയ്ക്കും, തെറ്റു തിരുത്തി തന്നതിനും നന്ദി. അപ്ഡേറ്റ് ചെയ്തിട്ടുണ്ട് :-)
Deleteവീണ്ടുമൊരുന്നാള്‍ വരും
ReplyDeleteവീണ്ടുമൊരുന്നാള്‍ വരും
എന്റെ ചുടലപ്പറമ്പിനെ തുടതുള്ളുമീ
സ്വാര്‍ത്ഥ സിംഹാസനങ്ങളെ കടലെടുക്കും
പിന്നെ ഇഴയുന്ന ജീവന്റെയഴലില്‍ നിന്നു
അമരഗീതം പോലെ ആത്മാക്കള്‍
ഇഴചേര്‍ന്നൊരു അദ്വൈത പത്മമുണ്ടായ് വരും
അതിലെന്റെ കരളിന്റെ നിറവും സുഗന്ധവും
ഊഷ്മാവുമുണ്ടായിരിക്കും
അതിലെന്റെ താരസ്വരത്തില്‍ പരാഗങ്ങള്‍
അണുരൂപമാര്‍ന്നടയിരിക്കും
അതിനുള്ളില്‍ ഒരു കല്പ്പതപമാര്ന്ന ചൂടില്‍നിന്നു
ഒരു പുതിയ മാനവനുയിര്‍ക്കും
അവനില്‍നിന്നാദ്യമായ് വിശ്വസ്വയം പ്രഭാപടലം
ഈ മണ്ണില്‍ പരക്കും
എനിക്കേറ്റവും ഇഷ്ടപ്പെട്ട വരികള്‍..
നാറാണത്ത് ഭ്രാന്തന് കവിത ആലാപന രംഗത്ത് ഒരു പുതിയ ട്രെന്റ് കൊണ്ട് വന്ന കവിതയാണ്. എല്ലാവരികളും സുന്ദരമാണ്..
Deleteഎനിയ്ക്കിഷ്ടപ്പെട്ടത് ഇതാണ്..
“ഇവിടയല്ലോ പണ്ടൊരദ്വൈതി
പ്രകൃതി തന് വ്രതശുദ്ധി
വടിവാര്‍ന്നൊരെന്‍ അമ്മയൊന്നിച്ച്
തേവകള്‍ തുയിലുണരുമിടനാട്ടില്‍
താരുകലാ ഭാവനകള്‍ വാര്‍ക്കുന്ന പൊന്നമ്പലങ്ങളില്‍
പുഴകള്‍ വെണ്‍പാവിനാല്‍ വെണ്മനെയ്യും
നാട്ടു പൂഴി പരപ്പുകളില്‍
ഓതിരം കടകങ്ങള്‍ നേരിന്റെ
ചുവടുറപ്പിക്കുന്ന കളരിയില്‍
നാണം ചുവക്കും വടക്കിനി തിണ്ണയില്‍”
മൊയലാളി <3
ReplyDeleteമുമ്പ് കേട്ടിട്ടുള്ളതുകൊണ്ട് ഇത് ഇതുവരെ തുറന്നുനോക്കിയിട്ടില്ലായിരുന്നു. ഇന്നെന്തായാലും ഒന്നൂടെ കേള്‍ക്കട്ടെ
ReplyDeleteചാത്തമൂട്ടാനൊത്തുചേരുമാറുണ്ടെങ്ങള്‍
ReplyDeleteചേട്ടന്റെ ഇല്ലപ്പറമ്പില്‍
ചാത്തനും പാണനും പാക്കനാരും
പെരുംതച്ചനും നായരും വള്ളുവോനും
ഉപ്പുകൊറ്റനും രജകനും കാരക്കലമ്മയും
കാഴ്ച്ചക്കു വേണ്ടി ഈ ഞാനും
വെറും കാഴ്ച്ചക്കു വേണ്ടി ഈ ഞാനും