Saturday 21 April 2012

സീതായനം


ഇനിയെന്തെന്‍ സീതേ വസുധേ
ഇമയറ്റുമിഴിപ്പവളെ
ഇതള്‍ കൊഴിയും പൂവായ് വിണ്ണിന്‍
ഇറയത്തു കിടപ്പവളെ

ഇനിയെന്തെന്‍ സീതേ വസുധേ
ഇമയറ്റുമിഴിപ്പവളെ
ഇതള്‍ കൊഴിയും പൂവായ് വിണ്ണിന്‍
ഇറയത്തു കിടപ്പവളെ

ഇനിയെന്തെന്‍ സീതേ വസുധേ
ഇമയറ്റുമിഴിപ്പവളെ
ഇതള്‍ കൊഴിയും പൂവായ് വിണ്ണിന്‍
ഇറയത്തു കിടപ്പവളെ

ഇടറുന്ന നിലാവിന്‍ ചന്ദനം
എരിയുന്നു നിന്നുടെ മുന്നില്‍
ഇഴപൊട്ടി പിടയും കാറ്റല
കരയുന്നു നിന്നുടല്‍ ചുറ്റി

ശൂന്യതയുടെ ഹൃദയ ചിമിഴില്‍
വിണ്‍ ഗംഗ ബാഷ്പവുമായി
അന്ത്യോതക മരുളാനാവാം
വിങ്ങുന്നു വിശ്വ പ്രകൃതി

ശൂന്യതയുടെ ഹൃദയ ചിമിഴില്‍
വിണ്‍ ഗംഗ ബാഷ്പവുമായി
അന്ത്യോതക മരുളാനാവാം
വിങ്ങുന്നു വിശ്വ പ്രകൃതി

ഇരതേടും ദാഹശരത്താല്‍
ഇണ വീണതു കണ്ടൊരു കോകം
കുരല്‍പ്പൊട്ടി കരയേ കരളില്‍
തടപൊട്ടി മുന്‍പെന്‍ ശോകം

ഇണ ദൂരെയെറിഞ്ഞൊരു പെണ്ണിന്‍
വനരോദന ഗംഗയില്‍ നിന്നും
ഒരു രാമായണശിഖിയായി
ഉറപൊട്ടി പിന്നെന്‍ ഹൃദയം

വല്‍മീകം വളരുവതിപ്പോള്‍
വടുകെട്ടും കരളില്‍ മാത്രം
വാക്കിന്‍ കുയില്‍ പാടുവതുള്ളില്‍
വടവൃക്ഷപ്പൊത്തില്‍ മാത്രം

വല്‍മീകം വളരുവതിപ്പോള്‍
വടുകെട്ടും കരളില്‍ മാത്രം
വാക്കിന്‍ കുയില്‍ പാടുവതുള്ളില്‍
വടവൃക്ഷപ്പൊത്തില്‍ മാത്രം

മാതാവേ മകളേ നിന്‍ വ്യഥ
നാരായം എരിക്കുന്നല്ലോ
സാവിത്രി സീതേ നിന്‍ കഥ
നാന്മറയും താങ്ങില്ലല്ലോ

മാതാവേ മകളേ നിന്‍ വ്യഥ
നാരായം എരിക്കുന്നല്ലോ
സാവിത്രി സീതേ നിന്‍ കഥ
നാന്മറയും താങ്ങില്ലല്ലോ

എവിടെ നിന്‍ ഇന്ദ്രന്‍
കാര്‍മുഖം എവിടെ
മുകില്‍ ദുന്ദുഭിയെവിടെ
മായൂരച്ചിറകായാടിയ
മണിവര്‍ണ്ണപ്പീലികളെവിടെ

സീരായും ജതികള്‍ പാടിയ
സീതാതനയന്മാരെവിടെ
സോമാമൃതമൊഴുകിയ സാത്വിക
സാമസ്വര വേദികളെവിടെ

ഹലനഖരത്തളിരാല്‍ മാറില്‍
ഹര്‍ഷശ്രുതി പുത്രരൊഴുക്കെ
നിര്‍വൃതിയുടെ സുശ്രുതകാവ്യ
പ്പൊരുളരുളിയ പൂവുകളെവിടെ

ഋതുസംക്രമമെന്നും ചാര്‍ത്തിയ
രമണീയ മുഖശ്രീയെവിടെ
ഋതുസംക്രമമെന്നും ചാര്‍ത്തിയ
രമണീയ മുഖശ്രീയെവിടെ

വനനന്ദനമേനി വളര്‍ത്തിയ
തരുയൌവ്വനസൌഭഗമെവിടെ
വിതയും വിളവേള്‍ക്കും മേളവും
ഇതള്‍കൂട്ടിയ കേളികളെവിടേ

വിടരും മുകുളങ്ങളിലൂറിയ
വിദ്യാധരവൈഭവമെവിടെ
വിതയും വിളവേള്‍ക്കും മേളവും
ഇതള്‍പൂട്ടിയ കേളികളെവിടേ
വിടരും മുകുളങ്ങളിലൂറിയ
വിദ്യാധരവൈഭവമെവിടെ

ഗന്ധവ നീ പൃഥ്വി നീയാണെന്‍
തനുവും ജീവനും അറിവേന്‍
നിന്‍ തിരുവടി കല്‍പ്പിച്ചരുളും
മണ്‍തരിയാണെന്നുടെ സ്വര്‍ഗ്ഗം
നിന്‍ തിരുവടി കല്‍പ്പിച്ചരുളും
മണ്‍തരിയാണെന്നുടെ സ്വര്‍ഗ്ഗം

നിനവും കര്‍മ്മങ്ങളും അറിവും
നിഖിലം നിന്‍ ലാവണ്യങ്ങള്‍
അതിലണ്ഡകടാഹമൊതുക്കി
ആത്മാവു പൊരുന്നയിരുന്നു

നിനവും കര്‍മ്മങ്ങളും അറിവും
നിഖിലം നിന്‍ ലാവണ്യങ്ങള്‍
അതിലണ്ഡകടാഹമൊതുക്കി
ആത്മാവു പൊരുന്നയിരുന്നു

ബ്രഹ്മാമൃതഹംസമുണര്‍ന്നു
ബ്രഹ്മാണ്ഡച്ചുരുളു നിവര്‍ന്നു
ബ്രഹ്മാമൃതഹംസമുണര്‍ന്നു
ബ്രഹ്മാണ്ഡച്ചുരുളു നിവര്‍ന്നു

എന്നാലും ധാരിണി നിന്നില്‍
നിന്നല്ലോ ഞാനതറിഞ്ഞു
എന്നാലും ധാരിണി നിന്നില്‍
നിന്നല്ലോ ഞാനതറിഞ്ഞു!



കവിത: സീതായനം
രചന: മധുസൂദനന്‍ നായര്‍
ആലാപനം: മധുസൂദനന്‍ നായര്‍

5 comments:

  1. മനോഹരമായ കവിത.
    ആശംസകള്‍

    ReplyDelete
  2. വായിച്ചു, ഡൌണ്‍ലോഡ് ചെയ്തു. കേള്‍ക്കുന്നത് നാളെ

    ReplyDelete
  3. ഏവര്‍ക്കും കവിത ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം..!
    പൊന്‍ പുലരി!

    ReplyDelete
  4. സീതായനം!!
    സീത.. സ്ത്രീക്ക് പുതിയ അര്‍ത്ഥവും, തലവും, മാനവും നല്‍കിയവള്‍.
    ധര്മങ്ങള്‍ക്കൊപ്പം ആത്മാഭിമാനത്തിനും വില നല്‍കിയവള്‍..
    രാമ, രാമായണമല്ല.. സീതായനമാണ് ശരി എന്ന് തോന്നും

    ReplyDelete